Letters
കോളജിൽ പ്രിൻസിപ്പലിനെന്താ കാര്യം?
Monday, January 27, 2020 11:00 PM IST
197980 വർഷത്തിൽ പോലീസ് പാലാ സെന്‍റ് തോമസ് കോളജിൽ കയറി വിദ്യാർഥികളെ തല്ലുകയുണ്ടായി. അന്ന് തന്‍റെ വിദ്യാർഥികളെ തല്ലാൻ പറ്റില്ലെന്നു പറഞ്ഞു ക്ലാസ്മുറിയുടെ കവാടം ഉപരോധിച്ചുനിന്ന ഒരു അധ്യാപകനോട് താൻ ആരാണ് എന്നു പോലീസുകാരൻ ചോദിച്ചുവത്രേ. ഞാൻ പ്രഫസറാണ് എന്ന് അധ്യാപകൻ മറുപടി പറഞ്ഞപ്പോൾ പ്രഫസർക്കു കോളജിലെന്താ കാര്യം എന്നു ചോദിച്ചുകൊണ്ട് ആ പോലീസുകാരൻ അദ്ദേഹത്തെയും അടിച്ചുവെന്നാണു കേൾവി.

2020 ജനുവരി 18ലെ ദീപിക പത്രത്തിൽ കോട്ടയം സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേലിനെ കോളജ് കവാടത്തിൽ ഒരു പോലീസുകാരൻ പിടിച്ചുതള്ളുന്ന ചിത്രം കണ്ടപ്പോഴാണ് സെന്‍റ് തോമസ് കോളജ് ചരിത്രത്തിലെ മേൽപറഞ്ഞ സംഭവം ഓർത്തുപോയത്. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത, അന്നത്തെ പോലീസുകാരന് ഒരുപക്ഷേ പ്രഫസർ എന്നു പറഞ്ഞാൽ പ്രഫ. വാഴക്കുന്നത്തെപോലുള്ള മാജിക്കുകാരെ മാത്രമേ അറിയുമായിരുന്നുള്ളൂ എന്നുവരാം. എന്നാൽ, ഇന്നിപ്പോൾ പോലീസിലും അഭ്യസ്തവിദ്യർ കടന്നുവരികയും പോലീസ് കുറേയൊക്കെ ശാസ്ത്രീയതയിലേക്കും ജനസൗഹാർദപരതയിലേക്കും ഇറങ്ങിവന്നിരിക്കുന്നു എന്നു കരുതപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കോളജ് കവാടത്തിൽ സംഘർഷത്തിലേർപ്പെട്ടിരുന്ന വിദ്യാർഥികളെ നിയന്ത്രിക്കാൻ ഐഡന്‍റിറ്റി കാർഡ് ധരിച്ച് ഇറങ്ങിവന്ന പ്രിൻസിപ്പലിനെ പോലീസുകാരൻ പിടിച്ചുതള്ളിയത് നമ്മുടെ സംസ്കാരത്തിന് നിരക്കാത്ത പ്രവൃത്തിയായിപ്പോയി!

ഇതേ ദിവസത്തെ ദീപിക പത്രത്തിന്‍റെ സമീക്ഷ പേജിൽ വന്ന രണ്ടു കത്തുകൾ, വർധിച്ചുവരുന്ന പ്രണയക്കൊലകളെ സംബന്ധിച്ചാണ്! കുട്ടികൾ അപകടകരങ്ങളായ പ്രവണതകളിലേക്കു വഴുതിപ്പോകാതിരിക്കാൻ മാതാപിതാക്കൾ മാതൃകാപരമായി പെരുമാറണമെന്ന് അതിലെ ഒരു കത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, കുട്ടികൾ ടീനേജിലേക്കു കടക്കുന്നതോടെ മാതാപിതാക്കളുടെ നിയന്ത്രണം വിട്ടുപോകുന്നുവെന്ന അനിഷേധ്യമായ ഒരു വസ്തുതയുണ്ടല്ലോ. കുട്ടികളുടെ ഈ അവസ്ഥയ്ക്ക് മനഃശാസ്ത്രപരമായ മുലകുടി നിറുത്തൽ എന്നു മനഃശാസ്ത്രംതന്നെ പേരിട്ടിട്ടുണ്ട്.

മാതാപിതാക്കൾ എത്രയേറെ കരുതലോടെയിരുന്നാലും ഇക്കാലയളവിൽ കുട്ടികൾക്കു മുകളിൽ സന്പൂർണ നിയന്ത്രണം എളുപ്പമായിരിക്കില്ല. അതിന് ഏറ്റവും എളുപ്പം അധ്യാപകർക്കാണ്. "സാർ, ഞങ്ങൾ എത്ര പറഞ്ഞാലും അവൻ/അവൾ കേൾക്കില്ല' എന്ന് എത്രയോ നല്ല മാതാപിതാക്കൾ പറയുന്നു! എന്തിനേറെ, എൽകെജി ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ ടീച്ചർ പറഞ്ഞുകൊടുത്തുതിൽനിന്നു വ്യത്യസ്തമായി ഒരു കാര്യം ധരിപ്പിക്കാൻ പറ്റുമോ?

എന്നാൽ, ഇന്നിപ്പോൾ സ്ഥിതിഗതികൾ ഏറെ മാറിയിരിക്കുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മേൽക്കൈ സിനിമയ്ക്കും മറ്റു മാധ്യമങ്ങൾക്കുമായിരിക്കുന്നു. ഇവ കുട്ടികളിൽ ഉളവാക്കുന്ന, തങ്ങൾ ആർക്കും വിധേയരല്ല എന്ന ധാരണയും സർക്കാരിന്‍റെ നയവൈകല്യങ്ങളും ചേർന്നു രക്ഷാകർതൃത്വവും അധ്യാപനവും ഒരുപോലെ ദുഷ്കരമാക്കുന്നു! മാതാപിതാക്കളെ കള്ളുകുടിയരായി ചിത്രീകരിച്ച് കുട്ടികൾക്കുള്ള ഗ്രാന്‍റുകളും സ്കോളർഷിപ്പുകളുമെല്ലാം കുട്ടികളുടെതന്നെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച്, കുടുംബം സാന്പത്തികമായി ഞെരുങ്ങുന്പോഴും കുട്ടികൾക്കു താന്തോന്നിത്തം കാണിക്കാൻ അവസരമൊരുക്കുന്നത് സർക്കാർ ഭാഗത്തുനിന്നുള്ള നയവൈകല്യമാണ്. സിനിമയുടെ വിഷയത്തിലാണെങ്കിലോ അവയെ നിയന്ത്രിക്കേണ്ട സെൻസർ ബോർഡ് തങ്ങളുടെ കർത്തവ്യാനുഷ്ഠാനത്തിൽ തീർത്തും നിസഹായരാണെന്നു തോന്നുന്നു.

ചുറ്റുപാടുകൾ ഇപ്രകാരം കലുഷമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ മാതാപിതാക്കളിൽനിന്നു മനഃശാസ്ത്രപരമായ അകലം പാലിക്കുന്ന ടീനേജിൽ അവരുടെ പെരുമാറ്റവൈകല്യങ്ങൾ മനസിലാക്കാൻ ഉചിതമായ സമയത്തെ ഔചിത്യപൂർണമായ ഇടപെടലിലൂടെ അധ്യാപകർക്കു കഴിയും. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെങ്കിൽ.

അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം ഇന്നും അത്രയൊന്നും വഷളായിട്ടില്ല എന്ന് ആ രംഗത്തു പ്രവർത്തിക്കുന്നവർക്കു മനസിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. എന്നാൽ, വിദ്യാർഥികളുടെ നിയന്ത്രണം കൈയിലെടുക്കാൻ ചില ബാഹ്യശക്തികൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഈ രംഗം പ്രശ്നകലുഷമാക്കുന്നു എന്നു പറയാതിരിക്കാൻ നിർവഹമില്ല.
വിദ്യാർഥികൾ തമ്മിലുള്ള പോരാട്ടം ഒഴിവാക്കാൻ ഇടപെട്ട പ്രിൻസിപ്പലിനെ വിദ്യാർഥികളുടെ മുന്നിൽ വച്ച് പോലീസുകാരൻ പിടിച്ചുതള്ളിയതിനെക്കുറിച്ചുള്ള ചർച്ചയാണ് നമ്മെ ഇവിടംവരെ എത്തിച്ചത്. ജനങ്ങളെ പ്രക്ഷോഭത്തിലേക്കു നയിച്ച് ക്രമസമാധാന പ്രശ്നങ്ങൾവരെയുണ്ടാക്കുന്ന രാഷ്‌ട്രീയപ്രശ്നങ്ങളിൽ ഇടപെടുന്പോൾ നേതാക്കന്മാർക്ക് ഒരു പോറൽപോലുമേൽക്കാതെ നോക്കാൻ അറിയുന്ന പോലീസിന്, വിദ്യാർഥികളുടെ പ്രശ്നത്തൽ ഇടപെടുന്ന കോളജ് പ്രിൻസിപ്പലിനെ പിടിച്ചുതള്ളാമെന്നത് അത്യന്തം അപലപനീയമാണ്.

അതു ചെയ്ത പോലീസുകാരൻ ഒരു വിമർശനംപോലുമേൽക്കാതെ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നുവെന്നത് ഈ സംഭവം സർക്കാരിന്‍റെ നിലപാടുതന്നെയെന്ന് വ്യക്തമാക്കുന്നു. നമ്മുടെ സരസ്വതീക്ഷേത്രങ്ങൾ വീണ്ടും കലാപഭൂമികളായി മാറുമോ? അധികാരികളുടെ അജൻഡ അതായിരുന്നെങ്കിൽ പോലീസുകാരന്‍റെ മനസിലുളവായ ചോദ്യം ഇതായിരിക്കാം കോളജിൽ പ്രിൻസിപ്പലിനെന്താ കാര്യം?

ഡോ. സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, മുതലക്കോടം