Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കോളജിൽ പ്രിൻസിപ്പലിനെന്താ കാര്യം?
Monday, January 27, 2020 11:00 PM IST
197980 വർഷത്തിൽ പോലീസ് പാലാ സെന്റ് തോമസ് കോളജിൽ കയറി വിദ്യാർഥികളെ തല്ലുകയുണ്ടായി. അന്ന് തന്റെ വിദ്യാർഥികളെ തല്ലാൻ പറ്റില്ലെന്നു പറഞ്ഞു ക്ലാസ്മുറിയുടെ കവാടം ഉപരോധിച്ചുനിന്ന ഒരു അധ്യാപകനോട് താൻ ആരാണ് എന്നു പോലീസുകാരൻ ചോദിച്ചുവത്രേ. ഞാൻ പ്രഫസറാണ് എന്ന് അധ്യാപകൻ മറുപടി പറഞ്ഞപ്പോൾ പ്രഫസർക്കു കോളജിലെന്താ കാര്യം എന്നു ചോദിച്ചുകൊണ്ട് ആ പോലീസുകാരൻ അദ്ദേഹത്തെയും അടിച്ചുവെന്നാണു കേൾവി.
2020 ജനുവരി 18ലെ ദീപിക പത്രത്തിൽ കോട്ടയം സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേലിനെ കോളജ് കവാടത്തിൽ ഒരു പോലീസുകാരൻ പിടിച്ചുതള്ളുന്ന ചിത്രം കണ്ടപ്പോഴാണ് സെന്റ് തോമസ് കോളജ് ചരിത്രത്തിലെ മേൽപറഞ്ഞ സംഭവം ഓർത്തുപോയത്. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത, അന്നത്തെ പോലീസുകാരന് ഒരുപക്ഷേ പ്രഫസർ എന്നു പറഞ്ഞാൽ പ്രഫ. വാഴക്കുന്നത്തെപോലുള്ള മാജിക്കുകാരെ മാത്രമേ അറിയുമായിരുന്നുള്ളൂ എന്നുവരാം. എന്നാൽ, ഇന്നിപ്പോൾ പോലീസിലും അഭ്യസ്തവിദ്യർ കടന്നുവരികയും പോലീസ് കുറേയൊക്കെ ശാസ്ത്രീയതയിലേക്കും ജനസൗഹാർദപരതയിലേക്കും ഇറങ്ങിവന്നിരിക്കുന്നു എന്നു കരുതപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കോളജ് കവാടത്തിൽ സംഘർഷത്തിലേർപ്പെട്ടിരുന്ന വിദ്യാർഥികളെ നിയന്ത്രിക്കാൻ ഐഡന്റിറ്റി കാർഡ് ധരിച്ച് ഇറങ്ങിവന്ന പ്രിൻസിപ്പലിനെ പോലീസുകാരൻ പിടിച്ചുതള്ളിയത് നമ്മുടെ സംസ്കാരത്തിന് നിരക്കാത്ത പ്രവൃത്തിയായിപ്പോയി!
ഇതേ ദിവസത്തെ ദീപിക പത്രത്തിന്റെ സമീക്ഷ പേജിൽ വന്ന രണ്ടു കത്തുകൾ, വർധിച്ചുവരുന്ന പ്രണയക്കൊലകളെ സംബന്ധിച്ചാണ്! കുട്ടികൾ അപകടകരങ്ങളായ പ്രവണതകളിലേക്കു വഴുതിപ്പോകാതിരിക്കാൻ മാതാപിതാക്കൾ മാതൃകാപരമായി പെരുമാറണമെന്ന് അതിലെ ഒരു കത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, കുട്ടികൾ ടീനേജിലേക്കു കടക്കുന്നതോടെ മാതാപിതാക്കളുടെ നിയന്ത്രണം വിട്ടുപോകുന്നുവെന്ന അനിഷേധ്യമായ ഒരു വസ്തുതയുണ്ടല്ലോ. കുട്ടികളുടെ ഈ അവസ്ഥയ്ക്ക് മനഃശാസ്ത്രപരമായ മുലകുടി നിറുത്തൽ എന്നു മനഃശാസ്ത്രംതന്നെ പേരിട്ടിട്ടുണ്ട്.
മാതാപിതാക്കൾ എത്രയേറെ കരുതലോടെയിരുന്നാലും ഇക്കാലയളവിൽ കുട്ടികൾക്കു മുകളിൽ സന്പൂർണ നിയന്ത്രണം എളുപ്പമായിരിക്കില്ല. അതിന് ഏറ്റവും എളുപ്പം അധ്യാപകർക്കാണ്. "സാർ, ഞങ്ങൾ എത്ര പറഞ്ഞാലും അവൻ/അവൾ കേൾക്കില്ല' എന്ന് എത്രയോ നല്ല മാതാപിതാക്കൾ പറയുന്നു! എന്തിനേറെ, എൽകെജി ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ ടീച്ചർ പറഞ്ഞുകൊടുത്തുതിൽനിന്നു വ്യത്യസ്തമായി ഒരു കാര്യം ധരിപ്പിക്കാൻ പറ്റുമോ?
എന്നാൽ, ഇന്നിപ്പോൾ സ്ഥിതിഗതികൾ ഏറെ മാറിയിരിക്കുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മേൽക്കൈ സിനിമയ്ക്കും മറ്റു മാധ്യമങ്ങൾക്കുമായിരിക്കുന്നു. ഇവ കുട്ടികളിൽ ഉളവാക്കുന്ന, തങ്ങൾ ആർക്കും വിധേയരല്ല എന്ന ധാരണയും സർക്കാരിന്റെ നയവൈകല്യങ്ങളും ചേർന്നു രക്ഷാകർതൃത്വവും അധ്യാപനവും ഒരുപോലെ ദുഷ്കരമാക്കുന്നു! മാതാപിതാക്കളെ കള്ളുകുടിയരായി ചിത്രീകരിച്ച് കുട്ടികൾക്കുള്ള ഗ്രാന്റുകളും സ്കോളർഷിപ്പുകളുമെല്ലാം കുട്ടികളുടെതന്നെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച്, കുടുംബം സാന്പത്തികമായി ഞെരുങ്ങുന്പോഴും കുട്ടികൾക്കു താന്തോന്നിത്തം കാണിക്കാൻ അവസരമൊരുക്കുന്നത് സർക്കാർ ഭാഗത്തുനിന്നുള്ള നയവൈകല്യമാണ്. സിനിമയുടെ വിഷയത്തിലാണെങ്കിലോ അവയെ നിയന്ത്രിക്കേണ്ട സെൻസർ ബോർഡ് തങ്ങളുടെ കർത്തവ്യാനുഷ്ഠാനത്തിൽ തീർത്തും നിസഹായരാണെന്നു തോന്നുന്നു.
ചുറ്റുപാടുകൾ ഇപ്രകാരം കലുഷമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ മാതാപിതാക്കളിൽനിന്നു മനഃശാസ്ത്രപരമായ അകലം പാലിക്കുന്ന ടീനേജിൽ അവരുടെ പെരുമാറ്റവൈകല്യങ്ങൾ മനസിലാക്കാൻ ഉചിതമായ സമയത്തെ ഔചിത്യപൂർണമായ ഇടപെടലിലൂടെ അധ്യാപകർക്കു കഴിയും. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെങ്കിൽ.
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം ഇന്നും അത്രയൊന്നും വഷളായിട്ടില്ല എന്ന് ആ രംഗത്തു പ്രവർത്തിക്കുന്നവർക്കു മനസിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. എന്നാൽ, വിദ്യാർഥികളുടെ നിയന്ത്രണം കൈയിലെടുക്കാൻ ചില ബാഹ്യശക്തികൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഈ രംഗം പ്രശ്നകലുഷമാക്കുന്നു എന്നു പറയാതിരിക്കാൻ നിർവഹമില്ല.
വിദ്യാർഥികൾ തമ്മിലുള്ള പോരാട്ടം ഒഴിവാക്കാൻ ഇടപെട്ട പ്രിൻസിപ്പലിനെ വിദ്യാർഥികളുടെ മുന്നിൽ വച്ച് പോലീസുകാരൻ പിടിച്ചുതള്ളിയതിനെക്കുറിച്ചുള്ള ചർച്ചയാണ് നമ്മെ ഇവിടംവരെ എത്തിച്ചത്. ജനങ്ങളെ പ്രക്ഷോഭത്തിലേക്കു നയിച്ച് ക്രമസമാധാന പ്രശ്നങ്ങൾവരെയുണ്ടാക്കുന്ന രാഷ്ട്രീയപ്രശ്നങ്ങളിൽ ഇടപെടുന്പോൾ നേതാക്കന്മാർക്ക് ഒരു പോറൽപോലുമേൽക്കാതെ നോക്കാൻ അറിയുന്ന പോലീസിന്, വിദ്യാർഥികളുടെ പ്രശ്നത്തൽ ഇടപെടുന്ന കോളജ് പ്രിൻസിപ്പലിനെ പിടിച്ചുതള്ളാമെന്നത് അത്യന്തം അപലപനീയമാണ്.
അതു ചെയ്ത പോലീസുകാരൻ ഒരു വിമർശനംപോലുമേൽക്കാതെ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നുവെന്നത് ഈ സംഭവം സർക്കാരിന്റെ നിലപാടുതന്നെയെന്ന് വ്യക്തമാക്കുന്നു. നമ്മുടെ സരസ്വതീക്ഷേത്രങ്ങൾ വീണ്ടും കലാപഭൂമികളായി മാറുമോ? അധികാരികളുടെ അജൻഡ അതായിരുന്നെങ്കിൽ പോലീസുകാരന്റെ മനസിലുളവായ ചോദ്യം ഇതായിരിക്കാം കോളജിൽ പ്രിൻസിപ്പലിനെന്താ കാര്യം?
ഡോ. സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, മുതലക്കോടം
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.