Letters
സർഗാത്മകത മരിക്കുന്നോ?
Tuesday, February 4, 2020 11:19 PM IST
ഈ പംക്തിയിൽ വന്ന ഒരു കത്തിൽ മലയാളത്തിൽ കഴിഞ്ഞവർഷം ഇറങ്ങിയ 192 സിനിമകളിൽ 23 എണ്ണത്തിനു മാത്രമാണ് മുടക്കുമുതൽ തിരികെകിട്ടിയത് എന്നു വായിച്ചപ്പോൾ ഒട്ടും അദ്ഭുതം തോന്നിയില്ല. കാരണം ഇപ്പോൾ ഇറങ്ങുന്ന സിനിമകളുടെ പേരിൽപോലും കാവ്യഭംഗിയോ സർഗാത്മകതയോ ഒരു വാചകത്തിൽ ഉൾക്കൊള്ളിക്കാനുള്ള കഥയുടെ പ്രമേയമോ ഇല്ല എന്നു ഖേദപൂർവം എഴുതട്ടെ. പിന്നെ എന്താണെന്നുള്ള ചോദ്യത്തിന് ഒരു രണ്ടു മണിക്കൂറിൽ സ്ക്രീനിൽ തെളിയുന്ന ചില പേക്കൂത്തുകളാണ് നമ്മുടെ സിനിമ എന്നതാണ് ശരിയായ മറുപടി.

ദൃശ്യകലയുടെ അധഃപതനംപോലെ കഥ, കവിത, നോവൽ തുടങ്ങിയ സാഹിത്യവിഭാഗത്തിന്‍റെയും മൂല്യശോഷണം വളരെ പരിതാപകരമാണ്. അന്തർദേശീയ നിലവാരമുണ്ടെന്നുള്ള മൂഢസങ്കൽപ്പത്തിൽ പടച്ചുവിടുന്ന സാഹിത്യകൃതികളും മലയാളികളെ വായനയിൽനിന്നു പൂർണമായും മാറ്റിനിർത്തും. ഒരിടത്തും പാസാകാത്ത പ്രമേയമാണ് ഇക്കൊല്ലത്തെ സംസ്ഥാന അവാർഡ് നേടിയ നോവലിന്‍റെ കഥാതന്തു.

നമ്മുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ (ചുരുക്കം ചില പ്രസിദ്ധീകരണങ്ങൾ ഒഴികെ) അച്ചടിച്ചുവരുന്ന സാഹിത്യകൃതികൾ വായിച്ചാൽ വായനക്കാരിൽ അൽപ്പമെങ്കിലും സർഗാത്മകത്വമുണ്ടെങ്കിൽ തീർച്ചയായും വായന നിർത്തും. ഒരു ഗുണമുള്ളത് പെട്ടെന്ന് ഉറക്കംവരും എന്നതാണ്.

ജോസ് കൂട്ടുമ്മേൽ, കടനാട്