Letters
എൽഐസിയെ വിൽപ്പനയ്ക്കു വയ്ക്കരുത്
Tuesday, February 4, 2020 11:20 PM IST
പ്രമുഖ പൊതുമേഖലാ സംരംഭമായ ലൈഫ് ഇൻഷ്വറൻസ് കോർപറേഷനെ വില്പനയ്ക്കു വയ്ക്കുകയാണെന്നു കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തിനു വരുമാനം കിട്ടുന്നതൊക്കെ വിറ്റുതുലച്ചാൽ എങ്ങനെയാണു സാന്പത്തിക വളർച്ചയുണ്ടാക്കുക? ഇന്ത്യൻ സാന്പത്തികസ്ഥിതി ഇത്രമാത്രം മോശമായൊരുകാലം മുന്പുണ്ടായിരുന്നോ? അതു മറച്ചുവയ്ക്കാനാണോ കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കൊണ്ടുവന്നത്?

നോട്ടുനിരോധനത്തിനെതിരേയും ബിഎസ്എൻ എൽ കുളമാക്കുന്നതിനെതിരേയും, രാജ്യത്തിന് അഭിമാനമായ സ്ഥാപനങ്ങളും കന്പനികളും വിറ്റുതുലയ്ക്കുന്നതിനെതിരേയും ജനങ്ങൾ വേണ്ടരീതിയിൽ പ്രതികരിച്ചിരുന്നുവെങ്കിൽ പൗരത്വ നിയമ ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവരുമായിരുന്നോ?

അതുകൊണ്ട് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിഷേധത്തിന്‍റെ കുന്തമുന പൊതുമേഖലാ സ്ഥാപനങ്ങൾ നല്ലരീതിയിൽ കൊണ്ടുനടക്കാത്തതിനെതിരേയും വിറ്റുതുലയ്ക്കുന്നതിനെതിരേയും കൂടിയാവണം.

ഉണ്ണികൃഷ്ണൻ മംഗലശേരി, മഞ്ചേരി