Letters
കൊളോണിയൽ സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്ക്
Thursday, September 24, 2020 10:57 PM IST
പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ മേൽ വീണ ഇടിത്തീയാണ്. നോട്ട് നിരോധനം മുതൽ കോവിഡ് വരെയുള്ള പ്രഹരങ്ങളിൽനിന്നു കരകയറാനാവാതെ കിടക്കുന്ന വിപണിയേയും കർഷകനേയും വീണ്ടും പടുകുഴിയിലേക്കു തള്ളിയിടുന്നത് ആർക്കുവേണ്ടി? ധൃതിയിൽ ശബ്ദവോട്ടോടെ പാ‌സാക്കിയത് ആരുടെ താത്പര്യത്തിനുവേണ്ടി? വിഷം പഞ്ചസാരയിൽ പൊതിഞ്ഞെന്നപോലെ നൽകുന്നത് ആരുടെ നേട്ടത്തിനുവേണ്ടി? ഈ പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ചിന്തിക്കുന്ന, കർഷകനെ സ്നേഹിക്കുന്ന ഏതൊരാളിന്‍റെയും കടമയാണ്, അല്ലെങ്കിൽ നാം നമ്മുടെ ജനാധിപത്യം അടിയറവയ്ക്കേണ്ടി വരും.

സ്വന്തം കൃഷിയിടത്തിൽ എന്തു കൃഷിചെയ്യണമെന്ന കർഷകന്‍റെ അധികാരത്തിനുമേൽ ചങ്ങലവീഴുന്പോൾ നാം വീണ്ടും കൊളോണിയൽ സംസ്കാരത്തിലേക്കു കൂപ്പുകുത്തും.

കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി തിടുക്കത്തിൽ എന്തിനിതു നടപ്പിലാക്കി ? കർഷകനെ സംബന്ധിച്ചാവുന്പോൾ താഴേക്കിടയിലെങ്കിലും ഒരു പഠനം നടത്തേണ്ടിയിരുന്നില്ലേ. അഭിപ്രായം അറിയിക്കാൻ ഒരു സാങ്കേതിക വിദ്യയുടേയും സഹായം തേടിയില്ലല്ലോ. ഇത് ഉത്്പന്നം പിടിച്ചുവാങ്ങാനാണ്. കച്ചവടം വഴി ലാഭം കുത്തകകൾക്ക് നേടാനാണ്.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയം