Letters
പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം ഈടാക്കണം
Saturday, September 26, 2020 12:29 AM IST
നമ്മുടെ എല്ലാവരുടെയും സ്വത്താണ് പൊതുമുതൽ. സമരത്തിന് ആധാരമായ വിഷയം എന്തുമാകട്ടെ അവിടെ നശീകരണ സ്വഭാവം ഉണ്ടാകാൻ പാടില്ല. ഇവിടെയാണ് ഗാന്ധിയൻ ദർശനങ്ങൾ പ്രസക്തമാകുന്നത്. ത്യാഗം സഹിച്ചുള്ള സമരം ഉപേക്ഷിക്കുന്പോഴാണ് അക്രമാസക്തമായ സമരം കടന്നുവരുന്നത്.

നമ്മൾ നശിപ്പിക്കുന്ന വസ്തുക്കളുടെ വില കണക്കാക്കിയാൽ, അതു നമ്മുടേതാണ് എന്ന് തോന്നിയാൽ നമ്മൾ നശിപ്പിക്കുമോ? ജനപ്രതിനിധികളുടെ സമരവും ജനപ്രതിനിധിസഭയിൽ നടക്കുന്ന സമരവും പലപ്പോഴും ന്യായീകരിക്കത്തക്കതല്ല. ജനപ്രതിനിധികളുടെ സമ്മേളന വേദിയിൽ ഉണ്ടാകുന്ന കൈയേറ്റങ്ങൾ, മൽപ്പിടിത്തങ്ങൾ തുടങ്ങിയവയെല്ലാം മൂല്യവത്തായ സമരമല്ല. സമരാഭാസങ്ങളാണ്.

നിയമസഭയിൽ 2015 മാർച്ച് 13ന് നടന്നത് ഏറ്റവും വലിയ സമരാഭാസമായിരുന്നു. അതിലുണ്ടായ പൊതുമുതൽ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കണം. തെറ്റിനുള്ള ശിക്ഷ ഉറപ്പാക്കുകയും വേണം.

ബേബി പാറക്കാടൻ, (ചെയർമാൻ, ഗാന്ധിയൻ ദർശന വേദി), പുന്നപ്ര