Letters
കൂറുമാറ്റം തടയണം
Saturday, October 17, 2020 10:48 PM IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയാണല്ലോ. ഇത്തരം സ്ഥാപനങ്ങളിലും കൂറുമാറ്റ നിയമം നിലവിലുണ്ട്. എങ്കിലും ഈ കഴിഞ്ഞ വർഷങ്ങളിൽ കൂറുമാറ്റ നാടകങ്ങൾ പല സ്ഥാപനങ്ങളിലും അരങ്ങേറുകയുണ്ടായി.

ചില സ്ഥലങ്ങളിൽ എല്ലാ ആറ് മാസം കൂടുമ്പോഴും അവിശ്വാസ പ്രമേയ അവതരണമായിരുന്നു. അതിനാൽത്തന്നെ അവിടങ്ങളിൽ പ്രധാന പരിപാടി അതുതന്നെയായിരുന്നു. അതുമൂലം വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതിരിന്നിട്ടുണ്ട്. അതിന്‍റെ ഭാഗമായി പലരും വലിയ ധനികരും ആയിട്ടുണ്ട്.

അതിനാൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൂറുമാറ്റ നിയമത്തിൽ ശക്തമായ മാറ്റം ഉണ്ടാകണം. സ്വതന്ത്രർ സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ കൂറ് പ്രഖ്യാപിക്കണം. കൂറ് മാറണമെങ്കിൽ രാജിവയ്ക്കണം.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ