Letters
കോവിഡ് വ്യാപനത്തിന്‍റെ പേരിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കരുത്
Saturday, October 17, 2020 10:49 PM IST
കോവിഡ് വ്യാപനത്തിൽ വഴിയോരക്കച്ചവടക്കാർക്കും നിയമം ബാധകമാക്കണം. നിയമം തെറ്റിച്ചാൽ അവർക്കെതിരെയും നടപടികൾ വേണം. കലൂർ ജംഗ്ഷൻ, നോർത്ത് പാലത്തിനു താഴെയെല്ലാം, ഫുട്പാത്തിൽ ഉറങ്ങുന്നവരും ഇതരസംസ്ഥാനക്കാരായ തൊഴിലാളികളും സാമൂഹിക അകലം പാലിക്കാതെയാണ് അവിടെ പെരുമാറുന്നത്. വഴിയോരക്കച്ചവടം നടത്തുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലമോ സാനിറ്റൈസറോ ഇല്ല. സാധനങ്ങൾ വിൽക്കുന്നവരും വാങ്ങുന്നവരും ശരിയായ രീതിയിൽ മാസ്കുപോലും ധരിക്കാതെയാണ് കച്ചവടം നടത്തുന്നത്.

വഴിയോരത്ത് എന്തു സാധനങ്ങൾ വിറ്റാലും ലൈസൻസ്, തൊഴിൽകരം തുടങ്ങിയവയൊന്നും ബാധകമല്ല. എല്ലാ നിയമങ്ങളും പാലിച്ച് വാടകയും കൊടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് ഇതെല്ലാം ബാധകവും. കോവിഡ് വ്യാപനത്തിൽ കച്ചവടക്കാർ വളരെയധികം ശ്രദ്ധിക്കുകയും നിയമം അനുസരിക്കുകയും വേണം. എന്നാൽ, കച്ചവട സ്ഥാപനങ്ങളിൽ മാത്രം പരിശോധന നടത്തി കച്ചവടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാകുന്ന വിധത്തിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.

ടി.കെ. മൂസ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ജനറൽ സെക്രട്ടറി, കലൂർ