Letters
കാട്ടുപന്നി ശല്യത്തിനു പരിഹാരം കാണണം
Thursday, October 22, 2020 11:44 PM IST
വ്യാപകമായി പെരുകിയ കാട്ടുപന്നികൾ തുടർച്ചയായി കൃഷി നശിപ്പിക്കുന്നതിനു പരിഹാരം കാണാൻ ഊർജിത ശ്രമങ്ങൾ വനം, കൃഷി വകുപ്പുകൾ തുടങ്ങേണ്ടിയിരിക്കുന്നു. പ്രഖ്യാപനങ്ങൾക്കപ്പുറം ഏകോപനത്തോടെയുള്ള പ്രവൃത്തിയാണ് ആവശ്യം. സ്വന്തം ആവശ്യത്തിനു വേണ്ടി വീടിന്‍റെ പരിസരത്തു വിളയിക്കുന്ന കാർഷിക വിളകൾ പോലും കാട്ടുപന്നി കൂട്ടമായി എത്തി നശിപ്പിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.

കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ അവയെ കൊല്ലുന്നതിന് നിലവിലുള്ള നിയമത്തിൽ കൂടുതൽ ഇളവുകൾ നൽകി വ്യവസ്ഥകൾ ലളിതമാക്കണം. സംസ്ഥാനത്തിന് നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ കേന്ദ്ര വന്യജീവി നിയമത്തിൽ ഇളവുകൾ നേടുവാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം. സംസ്ഥാനത്തെ എംപിമാരും ഇതിനായി കൂട്ടുചേരണം. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും സങ്കീർണമായ നിയമക്കുരുക്കുകൾ ലളിതമാക്കി കൃഷിനാശം സംഭവിച്ചവർക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം കിട്ടുന്നതിനുള്ള നടപടികളുണ്ടാകണം.

പന്നിയെ വെടിവച്ചു കൊല്ലുന്നതിനു നിലവിലുള്ള അപ്രായോഗിക നിർദേശങ്ങൾ ഒഴിവാക്കുന്നതും പരിഗണിക്കേണ്ടതാണ്. റാന്നി , കീക്കൊഴുർ, ചെറുകോൽ പ്രദേശങ്ങളിൽ പെരുകുന്ന പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് തടയാൻ വനം, കൃഷി വകുപ്പുകൾ പഴിചാരൽ മാറ്റിവച്ച് ഉണർന്നു പ്രവർത്തിക്കണം.

സുനിൽ തോമസ്, കീക്കൊഴുർ