Letters
കുഞ്ഞുങ്ങൾക്കും മാനമുണ്ട് അവകാശങ്ങളുമുണ്ട്
Wednesday, April 21, 2021 11:28 PM IST
ഈ കാലഘട്ടത്തിന്‍റെ ആവശ്യം വിളിച്ചു പറയുന്നതാണ് ഏപ്രിൽ 17 ലെ ദീപിക മുഖപ്രസംഗം.
മൂന്നര വയസുള്ള പിഞ്ചു ബാലിക ഏതോ മനുഷ്യന്‍റെ ക്രൂരതയ്ക്ക് ഇരയായി കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ ത്തിൽ കഴിയുന്നു. ഈ പശ്ചാത്തലത്തിലുള്ള മുഖപ്രസംഗത്തിന്‍റെ പ്രസക്തി വളരെ ഗൗരവമുള്ളതാണ്. ഈ കാര്യം അധികാരികളും പൊതുപ്രവർത്തകരും ഏറ്റെടുക്കാതിരിക്കുന്നു എന്നുള്ളത് കഷ്ടമാണ്. കാരണം കുഞ്ഞുങ്ങൾക്കുനേരേ ഉണ്ടാകുന്ന അതിക്രമങ്ങളിൽ വേണ്ടത്ര ഗൗരവത്തിലുംആശങ്കയിലും കേരള സമൂഹം ഉണരുന്നില്ല. ജനപ്രതിനിധികളും അധികാരികളും കുഞ്ഞുങ്ങളുടെ മേൽ ഉണ്ടാകുന്ന ക്രൂരതയ്ക്ക് അറുതിവരുത്താൻ സന്നദ്ധരാവണം. ഇങ്ങനെയുള്ളവരെ സംരക്ഷിക്കുകയോ അവർക്കുവേണ്ടി പറയുന്നവരെ പിന്താങ്ങുകയോ ചെയ്യരുത്. അവരെ ഒറ്റപ്പെടുത്തണം. യാതൊരു ദാക്ഷിണ്യവും അവരോടു കാണിക്കാൻ പാടില്ല. നല്ല നിയമ വാഴ്ച ഉള്ളിടത്ത് ഇതു സംഭവിക്കുകയില്ല. ഉടൻ ശിക്ഷ നടപ്പാക്കണം അതാണ് ആവശ്യം.

ജോസ് ദേവസ്യ, എട്ടൊന്നിൽ