Letters
സൗജന്യ വാക്‌സിൻ ജനങ്ങളുടെ അവകാശം
Sunday, April 25, 2021 10:56 PM IST
കോവിഡിന് മുൻപിൽ പകച്ചു നിൽക്കുന്ന ഇന്ത്യയുടെ അവസ്ഥ മനുഷ്യത്വമുള്ള എല്ലാവർക്കും നൊമ്പരത്തോടെയെ നോക്കിക്കാണാനാകൂ. കൃത്യമായി എല്ലാവരെയും വാക്‌സിനേഷന് വിധേയമാക്കുന്നതിലൂടെയേ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ. വാക്‌സിനു വേണ്ടി പ്രതീക്ഷയോടെ കാക്കുന്ന ജനതയെ തീർത്തും അവഗണിക്കുന്ന നിലപാടാണ് വാക്‌സിൻ നയത്തിലെ മലക്കം മറിച്ചിലിലൂടെ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സൗജന്യമായി നൽകേണ്ട വാക്‌സിൻ കച്ചവട വസ്തുവാക്കുന്നതും ഏകീകൃതമായ വില നിശ്ചയിക്കാത്തതും രാജ്യത്തെ സാധാരണകാർക്ക് വാക്‌സിൻ അപ്രാപ്യമാകാനെ ഉപകരിക്കൂ. എങ്കിലും കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് ഉറപ്പു തന്ന മുഖ്യമന്ത്രിയും, ഇതിൽ സർക്കാരിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ പൊതുജനവും എപ്പോഴത്തെയും പോലെ കേരളം ഈ വിഷമഘട്ടത്തെയും അതിജീവിക്കുമെന്ന പ്രത്യാശ പകരുന്നു.

വി.കെ. വിഷ്ണുപ്രിയ, തളിപ്പറമ്പ്