Letters
കർഷകസമരം അവഗണിക്കരുത്
Monday, September 13, 2021 11:38 PM IST
രാജ്യതലസ്ഥാനത്തു വിവാദ കാർഷികനിയമങ്ങൾക്ക് എതിരേ കർഷകർ സമരം തുടങ്ങിയിട്ടു മാസങ്ങൾ കഴിയുന്നു. കൊടും തണുപ്പ് ഉൾപ്പെടെ പല പ്രതികൂല സാഹചര്യങ്ങളിൽ സമരം മുന്നോട്ടു പോകുമ്പോഴും ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്.ചർച്ച ചെയ്തു വിഷയം പരിഹരിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ എപ്പോഴേ സർക്കാർ അതിന് തുടക്കം കുറിക്കുമായിരുന്നു.

വർഷങ്ങൾ മുന്നോട്ടു പോയാലും തങ്ങളുടെ ധാർഷ്ട്യ നിലപാടിൽ നിന്നു കേന്ദ്രം ഒരടി പിന്നോട്ട് പോകില്ല.അന്നം തരുന്ന കർഷകർകരോട് ഇനിയെങ്കിലുംസഹാനുഭൂതി കാണിക്കണം.

അജയ് എസ്. കുമാർ പ്ലാവോട്, തിരുവനന്തപുരം 7034112532