Letters
കർഷകരെ ഇങ്ങനെ ദ്രോഹിക്കരുത്
Wednesday, May 4, 2022 1:59 AM IST
കർഷകർക്കുവേണ്ടി വൈദ്യുതി സൗജന്യമായി നല്കുന്നത് നിയന്ത്രിക്കുവാൻ പുതിയ പാക്കേജുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുകയാണല്ലോ. അതിനായി മാത്രം കർഷക ഗ്രൂപ്പുകളും രജിസ്ട്രേഷനും അതിൽ തെരഞ്ഞെടുപ്പും മിനിറ്റ്സും കണക്കുകളും പിന്നെ അതിന്‍റെ ഓഡിറ്റും ഉദ്യോഗസ്ഥരുടെ പരിശോധനകളുംകൊണ്ടു കർഷകരെ നട്ടംതിരിക്കരുത്.

സൗജന്യ വൈദ്യുതി മാത്രമാണ്, പുതിയ സംവിധാനം. വൈദ്യുതി ആർക്കൊക്കെ സൗജന്യമായി നല്കുന്നുണ്ടെന്ന് പഞ്ചായത്ത് തോറുമുള്ള കൃഷിഭവനിൽ അറിയാം. അറിയേണ്ടതാണ്! അത് തുടരുന്നതിൽ അനർഹരെയും കൃത്രിമം കാണിക്കുന്നവരെയും കണ്ടുപിടിക്കുവാൻ പ്രയാസമൊന്നുമില്ല.

പ്രാദേശിക കൃഷി വികസന സമിതിയിൽ സിറ്റിംഗ് ഫീസ് ലഭിക്കുന്ന മുപ്പതിലധികം അംഗങ്ങളുണ്ട്. കൂടാതെ മീറ്റർ റീഡിംഗ് എടുക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുമുണ്ട്. പഞ്ചായത്തിലെ വാർഡ് മെംബർമാരും ആശാ വർക്കർമാരും ഉണ്ട്. അവർക്ക് ഇത് പരിശോധിച്ച് റിപ്പോർട്ട് നല്കാം. എന്നിട്ടും കർഷകർക്ക് കൂടുതൽ നൂലാമാലകൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ കൊണ്ട് മേലുദ്യോഗസ്ഥന്മാർ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാകുന്നില്ല.

ഏതെങ്കിലും ചെറിയ ആവശ്യങ്ങൾക്കായി കൃഷിഭവനിൽ ചെന്നാൽ എന്തെല്ലാം രേഖകളാണ് ആവശ്യപ്പെടുന്നത്.

തെങ്ങിൻ തൈ വിതരണം, വിത്ത് വിതരണം, വളം സബ്സിഡികൾ, തേങ്ങ സംഭരണം, പച്ചക്കറിത്തൈ വിതരണം എന്നിവയ്‌ക്ക് റേഷൻ കാർഡ്, വൈദ്യുതി ബിൽ, ആധാർ, നികുതിയടച്ച രസീതി, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി ഹാജരാക്കണം. യഥാർഥ കർഷകർ ഒരു വർഷം നാല് തവണയിലധികം അവ സമർപ്പിക്കണം. എന്നിട്ടും കൃഷിക്കാരെ തിരിച്ചറിയുവാൻ കൃഷി ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലത്രെ. പിന്നെ എന്തിനാണ് കൃഷിഭവനുകൾ?

കെ.സി. വർഗീസ് കണ്ണന്പുഴ, മാള