Letters
ഭക്ഷ്യസുരക്ഷാ വിഭാഗം ജാഗ്രതയും പരിശോധനയും തുടരണം
Monday, May 9, 2022 11:26 PM IST
ഷവർമ കഴിച്ച് ഒരു വിദ‍്യാർഥിനി മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായ പരിശോധനയും കേടായ മാംസവും മത്സ്യവും പിടിച്ചെടുത്തു നശിപ്പിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടപ്പിക്കുകയും ചെയ്യുന്നതു തുടരണം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല.

മറിച്ച് മാസത്തിൽ ഒരുതവണയെങ്കിലും മുന്നറിയിപ്പൊന്നും ഇല്ലാതെ പരിശോധന നടത്തുകയും കേടായ ഭക്ഷണങ്ങൾ വിൽക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെതിരേ കർശന നിയമനടപടി സ്വീകരിക്കു കയും വേണം. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി വേണം.

ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തമാക്കുകയും പരിശോധന ഊർജി തമാക്കി നിയമവിരുദ്ധമായി വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നവർക്കും കേടായ ഭക്ഷണം വിളമ്പുന്നവർക്കുമെതിരേ കർശന നടപടി ഉറപ്പാക്കുകയും വേണം. പല രാജ്യങ്ങളിലും ഭക്ഷണസാധനങ്ങളിൽ മായം ചേർക്കുന്നവർക്കെതിരേയും കേടായ ഭക്ഷണം വിൽക്കുന്നവർക്ക് എതിരേയും കൊലക്കുറ്റത്തിന് കേസെടുക്കാൻ വ്യവസ്ഥയുണ്ട്.

അത്തരം കടുത്ത നടപടികൾ ഉണ്ടെങ്കിലേ നമ്മുടെ നാടും നന്നാകു. വേണ്ടിവന്നാൽ നിയമവ്യവസ്ഥകളിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ മുന്നറിയിപ്പില്ലാത്ത പരിശോധനയും നിയമനടപടികളും പതിവാകണം.

റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി