Letters
നുണപ്രചാരണം എന്ന ജനാധിപത്യ ജീർണത
Tuesday, March 28, 2023 1:18 AM IST
കെ.കെ. രമ എംഎൽഎയുടെ കൈക്ക് ഒടിവില്ലെന്നു സ്ഥാപിക്കാൻ ഭരണപക്ഷത്തെ അനുകൂലിക്കുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എക്‌സ്റേ വ്യാജമായി തയാറാക്കിയതാണെന്ന് രമയ്ക്കു ചികിത്സ നൽകിയ ഡോക്‌ടർ സ്ഥിരീകരിച്ചതായി വാർത്ത.

വ്യാജ എക്‌സ്റേ പ്രചരിപ്പിച്ച് ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ നുണപ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ചവർ ഉയർത്തിപ്പിടിക്കുന്ന രാഷ്‌ട്രീയമൂല്യങ്ങൾക്ക് എന്തു സത്യസന്ധതയും പ്രസക്തിയുമാണുള്ളത് ? രാഷ്‌ട്രീയ എതിരാളികളെ രാഷ്‌ട്രീയമായി നേരിടാൻ കെൽപ്പില്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ ജന്മം കൊള്ളുന്നത്. സൈബർ പോരാളികൾക്കും ന്യായീകരണ തൊഴിലാളികൾക്കും പുറമേ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതിൽ നമ്മുടെ സമൂഹത്തിലെ സാംസ്‌കാരിക പുരോഗമന നായകരും മുൻപന്തിയിൽ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ജീർണത.

എന്തു നുണകൾ പറഞ്ഞിട്ടായാലും വേണ്ടില്ല ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടി എങ്ങനെയെങ്കിലും അധികാരത്തിലെത്തുക എന്നതായി മാത്രം മാറിയിരിക്കുന്നു ഇന്നത്തെക്കാലത്ത് ജനാധിപത്യം എന്ന മഹത്തായ ആശയം.

എ.കെ. അനിൽകുമാർ,നെയ്യാറ്റിൻകര