ഹൈക്കമാന്‍ഡിനെതിരേ അമരീന്ദര്‍
ഹൈക്കമാന്‍ഡിനെതിരേ അമരീന്ദര്‍
Thursday, September 23, 2021 12:31 AM IST
ചണ്ഡിഗഡ്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും പരിചയക്കുറവുള്ളവരെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന് അമരീന്ദർ സിംഗ് പറഞ്ഞു.

സിദ്ദുവുമായുള്ള ഭിന്നതയെത്തുടർന്നാണ് മുതിർന്ന നേതാവായ അമരീന്ദറിനു മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്.പ്രിയങ്കയും രാഹുലും എന്‍റെ മക്കളെപ്പോലെയാണ്. ഇത് ഇങ്ങനെ അവസാനിക്കേണ്ടതല്ലായിരുന്നു(മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി). എനിക്ക് വേദനയുണ്ട്. ഞാൻ എംഎൽഎമാരെ ഗോവയിലേക്കോ മറ്റിടങ്ങളിലേക്കോ മാറ്റിയില്ല.


ഞാൻ തട്ടിപ്പുകളൊന്നും നടത്തില്ലെന്നു ഗാന്ധിസഹോദരങ്ങൾക്ക് അറിയാം. ഗാന്ധി കുട്ടികൾ പരിചയക്കുറവുള്ളവരാണ്. അവരുടെ ഉപദേശകർ അവരെ വഴിതെറ്റിക്കുകയാണ്- അമരീന്ദർ പ്രസ്താവനയിൽ വ്യക്തമാക്കി.

നവജ്യോത് സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്താനുള്ള ഏതു നീക്കവും പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. സിദ്ദുവിനെപ്പോലെ അപകടകാരിയായ ആളിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ എന്തു ത്യാഗത്തിനും തയാറാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദുവിനെ പരാജയപ്പെടുത്താൻ ശക്തനായ സ്ഥാനാർഥിയെ നിർത്തും-അമരീന്ദർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.