ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു, ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എൻ. മനോജ്, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതിയായ അഖിലിനു നെഞ്ചുവേദനയാണെന്നു പറഞ്ഞതോടെ ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടർമാരുടെ നിർദേശാനുസരണം മാത്രമേ തുടർ നടപടി ഉണ്ടാകുവെന്നു അന്വേഷണത്തിനു നേതൃത്വം നൽകിയ വെസ്റ്റ് സിഐ എം.ജെ. അരുണ്‍ പറഞ്ഞു.
രണ്ടു പേർ മാത്രമാണു കൊറിയർ സ്ഥാപനത്തിനുള്ളിൽ കയറിയതെങ്കിലും കൂടുതൽ യുവാക്കൾ പ്രദേശത്തു ചുറ്റിക്കറങ്ങിയിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചപ്പോഴാണു സംഭവ സമയത്തും ഇതിനു മുന്‍പും ബാദുഷയുടെ സംഘാംഗങ്ങളായ യുവാക്കൾ ഇവിടെ കറങ്ങി നടന്നിരുന്നതായുള്ള സൂചന ലഭിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.