കോട്ടയം: തദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞതവണ കേരള കോണ്ഗ്രസ് - എം മത്സരിച്ച സീറ്റുകൾ ആർക്കും വിട്ടുകൊടുക്കില്ലെന്നും ആ സീറ്റുകളിൽ തങ്ങൾതന്നെ മത്സരിക്കുമെന്നും ജോസ് കെ. മാണി എംപി.
2010ലെ ലയനത്തിനു ശേഷം ധാരണയനുസരിച്ചാണ് കേരള കോണ്ഗ്രസ് -മാണി വിഭാഗം മത്സരിച്ചതെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദേഹം പറഞ്ഞു. കോട്ടയത്തു നടന്ന കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം സംസ്ഥാനകമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഗ്യാന്വേഷികൾ പലയിടത്തേക്കും മാറുന്നുണ്ട്. ഞങ്ങളുടെ സീറ്റ് ആരും മോഹിക്കേണ്ടതില്ല. ഞങ്ങൾ ആരെയും പ്രലോഭിപ്പിക്കാനോ തട്ടിക്കൊണ്ടുപോകാനോ ഇല്ല.
പി.ജെ. ജോസഫ് പാലായിലെ സ്ഥാനാർഥിക്കു ചിഹ്നംനൽകാതെ യുഡിഎഫിനെയാണു വഞ്ചിച്ചത്. കേസുകൾ വരുംപോകും. തിരിച്ചടിയാണെന്നു കരുതുന്നില്ല. നടപടിക്രമം പാലിച്ചില്ലെന്നു കാട്ടിയാണു കോടതിയെ സമീപിക്കുന്നത്. ഏതാണ് യഥാർഥ പാർട്ടി, ചിഹ്നം ആർക്ക് എന്നീ കാര്യങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റേതാണ് അന്തിമ തീരുമാനം. പാർട്ടി കമ്മിറ്റികളിൽ തങ്ങൾക്കാണ് ഭൂരിപക്ഷം. ഇതിനൊപ്പം എംപിമാർ, എംഎൽഎമാർ എന്നിവരുടെയൊക്കെ എണ്ണം നോക്കിയാണു തീരുമാനം വരുന്നത്. ഞങ്ങൾക്ക് ആശങ്കയില്ല. രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ജെ. ജോസഫിനു നൽകിയ കത്തിൽ ഇതിന്റെയെല്ലാം പകർപ്പ് ജോസ് കെ. മാണിക്കു നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്. അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യക്കും മറുപടി പറയാനില്ല. അത്തരമൊരു സംസ്കാരമല്ല കെ.എം. മാണി പകർന്നുതന്നിട്ടുള്ളത്.
പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ രേഖകളിൽ സംശയമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഉന്നതാധികാര സമിതി അംഗം പി.കെ. സജീവ് അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, എലിസബത്ത് മാമ്മൻ മത്തായി, പി.ടി. ജോസ്, എം.എസ്. ജോസ്, വി.ടി. ജോസഫ്, ജോസ് ടോം, കെ.ഐ. ആന്റണി, ബാബു ജോസഫ്, അലക്സ് കോഴിമല, ജോസ് ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ചെറിയാൻ പോളച്ചിറക്കൽ, പ്രിൻസ് ലൂക്കോസ്, ബേബി ഉഴുത്തുവാൽ, എം.എം. ഫ്രാൻസിസ്, വി.വി. ജോഷി, ബെന്നി കക്കാട്, മുഹമ്മദ് ഇക്ബാൽ, ഉഷാലയം ശിലരാജൻ, വഴുതാനത്ത് ബാലചന്ദ്രൻ, സണ്ണി തെക്കേടം, കുശലകുമാർ, വി.സി. ഫ്രാൻസിസ്, ജോണി പുല്ലന്താനി, എം.ടി. തോമസ്, കുര്യാക്കോസ് പ്ലാപ്പറന്പിൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ടി.എം. ജോസഫ്, ജോസ് പാലത്തിനാൽ, എൻ.എം. രാജു, സഹായദാസ് നാടാൻ, ജോസ് പുത്തൻകാലാ, റെജി കുന്നംകോട്ട്, നിർമല ജിമ്മി, സാജൻ തൊടുക, അബേഷ് അലോഷ്യസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.