കോഴിക്കോട്: 2017 ലെ മികച്ച മുഖപ്രസംഗത്തിനുള്ള കാലിക്കട്ട് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന് അവാര്‍ഡിന് ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും ലീഡർ റൈറ്ററുമായ സെര്‍ജി ആന്റണി അര്‍ഹനായി. 2017 ഫെബ്രുവരി 13 ലെ ദീപിക പത്രം പ്രസിദ്ധീകരിച്ച ‘സാമൂഹ്യമാധ്യമങ്ങള്‍ക്ക് മൂക്കുകയര്‍ ഇല്ലെങ്കില്‍’ എന്ന മുഖപ്രസംഗത്തിനാണ് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.
മൂന്നാം തവണയാണ് സെര്‍ജി ആന്റണിക്ക് തെരുവത്ത് രാമൻ അവാര്‍ഡ് ലഭിക്കുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കോയ മുഹമ്മദ്, ടി. സുരേഷ് ബാബു, കെ.പി. വിജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചത്.
സെർജി ആന്റണി കേരള മീഡിയ അക്കാഡമി ചെയര്മാന്, കേരള പത്രപ്രവര്‍ത്തക യൂണിയൻ സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തൃശൂർ ബ്യൂറോയിൽ റിപ്പോര്‍ട്ടര്‍, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫ്, ദീപിക ഇന്റര്‍നാഷണൽ (ദുബായ്), ബിസിനസ് ദീപിക ഇന്റര്‍നാഷണല്‍, ദീപിക ഓണ്‍ലൈൻ എന്നിവയുടെ എഡിറ്റർ ഇൻ ചാർജ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കേരള പ്രസ് അക്കാഡമിയുടെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാര്‍ഡ് (2012), മികച്ച ധനകാര്യ റിപ്പോര്‍ട്ടിനുള്ള 2002 ലെ "ബെക്കാ അവാര്‍ഡ്’ എന്നിവ കരസ്ഥമാക്കി. ‘നയമ്പും നതോന്നതയും’, ‘സ്വപ്നം കാണൂ’, ‘നിങ്ങള്‍ക്കും നേടാം’(വിവര്‍ത്തനം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. വെളിയനാട് നാല്പതാംകളത്തില് പരേതനായ എന്‍.കെ. ആന്റണിയുടേയും മേരി ആന്റണിയുടേയും പുത്രനാണ്. ഭാര്യ: ഡാര്‍ളി. മക്കള്‍: സുരഭില്‍, സൗരഭ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.