കാൻസർ നിരക്ക്: കേരളം മുന്നിൽ
Thursday, September 20, 2018 1:04 AM IST
കോട്ടയം: രാജ്യത്തു കാൻസർ രോഗബാധയുടെ തോത് ഏറ്റവുമധികമുള്ളത് കേരളത്തിൽ. രാജ്യത്തു ശരാശരി ഒരുലക്ഷം പേരിൽ 106.6 പേർക്ക് കാൻസർ ഉള്ളപ്പോൾ കേരളത്തിലെ തോത് ഒരുലക്ഷത്തിന് 135.1 വരും.

കേന്ദ്ര ആരോഗ്യമന്ത്രാലയം, വൈദ്യഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ഐസിഎംആർ), ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടുകൂടി നടത്തിയ പഠന റിപ്പോർട്ടിലാണിത്. 2016-ലേതാണു കണക്കുകൾ. റിപ്പോർട്ട് ശാസ്ത്രമാസികയായ ലാൻസറ്റിൽ പ്രസിദ്ധീകരിച്ചു. കാൻസർ മൂലമുള്ള മരണനിരക്കും കേരളത്തിൽ കൂടുതലാണ്. കേരളത്തിലെ ഒരുലക്ഷം സ്ത്രീകളിൽ 73.5 പേർ മരിക്കുന്നതു കാൻസർ മൂലമാണ്. പുരുഷന്മാരിൽ ഈ തോത് 103.4 ആകും. 1990-ൽ ഇന്ത്യയിൽ കാൻസർ മൂലമുള്ള മരണം 3.82 ലക്ഷമായിരുന്നത് ഇപ്പോൾ 8.13 ലക്ഷമായിട്ടുണ്ട്.


കേരളത്തിൽ വൃദ്ധരുടെ അനുപാതം കൂടുതലുള്ളതും കൂടുതൽ കാൻസർ രോഗബാധ നിർണയിക്കപ്പെടുന്നതിനു കാരണമാകുന്നുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.