റിയാസ് കോമുവിനെതിരേ മീ ടു ആരോപണവുമായി ചിത്രകാരി
റിയാസ് കോമുവിനെതിരേ മീ ടു ആരോപണവുമായി ചിത്രകാരി
Friday, October 19, 2018 11:47 PM IST
കൊച്ചി: പ്രമുഖ കലാകാരനും കൊച്ചി മുസിരിസ് ബിനാലെ കമ്മിറ്റി സെക്രട്ടറിയുമായ റിയാസ് കോമുവിനെതിരേ മീ ടു ആരോപണം. കലാമേഖലയിൽനിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാൻ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിൽ പേര് വെളിപ്പെടുത്താതെ ഒരു ചിത്രകാരിയാണ് ആരോപണം നടത്തിയത്. ഫോർട്ടുകൊച്ചിയിലെ സ്റ്റുഡിയോയിൽ വച്ചു റിയാസ് കോമു ആക്രമിച്ചെന്നാണ് ആരോപണം.

മുംബൈയിൽ വച്ചാണു താൻ റിയാസ് കോമുവിനെ പരിചയപ്പെട്ടതെന്നും ഒരു പ്രോജക്ടിനെക്കുറിച്ചു സംസാരിക്കാൻ കൊച്ചിയിലേക്കു ക്ഷണിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. കൊച്ചിയിലെത്തിയ തന്നോട് അദ്ദേഹം വളരെ മോശമായി പെരുമാറുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്പോൾ ശരീരത്തിൽ ദുരുദ്ദേശത്തോടെ സ്പർശിച്ചെന്നും മുറിയിൽ അതിക്രമിച്ചുകയറി ബലമായി ചുംബിച്ചന്നും അവർ പറഞ്ഞു. പിന്നെയും പലതവണ റിയാസ് കോമു മോശമായി പെരുമാറിയെന്നും യുവതി പറയുന്നു.

കൊച്ചിയിൽ ബിനാലെയുടെ അടുത്ത പതിപ്പ് ആരംഭിക്കാനിരിക്കേയാണ് ബിനാലെ സ്ഥാപകരിൽ ഒരാളായ റിയാസ് കോമുവിനെതിരേ ഗുരുതരമായ ആരോപണം ഉയർന്നത്. ബിനാലെ ഫൗണ്ടേഷന്‍റെ അടിയന്തരയോഗം ഇന്നലെ കൊച്ചിയിൽ ചേർന്ന് ആരോപണം ഗൗരവമുള്ളതാണെന്നു വിലയിരുത്തി. ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽനിന്നും റിയാസ് കോമുവിനെ നീക്കി. അന്വേഷണത്തിനു പ്രത്യേക കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു.

രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും സ്ത്രീകൾക്കുനേരേയുള്ള അതിക്രമക്കൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ബിനാലെ ഫൗണ്ടേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. 2012 ൽ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേർന്നാണു കൊച്ചി ബിനാലയ്ക്കു തുടക്കം കുറിച്ചത്.

റിയാസ് കോമുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചിയിലെ ബിനാലെ ആസ്ഥാനത്തേക്ക് ഇന്നലെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

മാപ്പു പറഞ്ഞ് റിയാസ് കോമു

കൊച്ചി: മീ ടു ആരോപണത്തിൽ മാപ്പു പറഞ്ഞ് കൊച്ചി മുസിരിസ് ബിനാലെ കമ്മിറ്റി സെക്രട്ടറി റിയാസ് കോമു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം മാപ്പുപറഞ്ഞത്. ആ സംഭവം പെണ്‍കുട്ടിയെ വേദനിപ്പിച്ചതിൽ വിഷമമുണ്ട്. വിഷയത്തിൽ പെണ്‍കുട്ടിയുമായി സംസാരിക്കാൻ തയാറാണ്. സംഭവം ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.