രാഷ്‌ട്രീയ മുതലെടുപ്പുകാരെ ജനങ്ങൾ തള്ളിക്കളയുമെന്ന് കുഞ്ഞാലിക്കുട്ടി
രാഷ്‌ട്രീയ മുതലെടുപ്പുകാരെ ജനങ്ങൾ തള്ളിക്കളയുമെന്ന് കുഞ്ഞാലിക്കുട്ടി
Tuesday, October 23, 2018 1:09 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവരെ ജനങ്ങൾ തള്ളിക്കളയുമെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ കോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ സാവകാശം വേണമായിരുന്നു. സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര വഷളാകില്ലായിരുന്നു. ശബരിമല വിഷയത്തിൽ യുഡിഎഫിന്‍റെ നിലപാടാണ് ശരി. മതേതരത്വത്തിന് പേരുകേട്ട സ്ഥലത്തെ സംഘപരിവാർ സംഘടനകൾക്ക് വർഗീയവത്കരിക്കാനുളള അവസരം സർക്കാർ ഒരുക്കിക്കൊടുത്തിരിക്കുകയാണ്.


സംഘപരിവാർ സംഘടനകളുടെ ആശയവും ശബരിമലയുമായി ബന്ധമില്ല. ശബരിമല പ്രശ്നപരിഹാരത്തിനായി സർവകക്ഷി യോഗം വിളിക്കണമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല ഉൾപ്പെടെ വിവാദ വിഷയങ്ങൾ മറച്ചുപിടിക്കാനാണ് ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരേ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരേ ഇത്തരത്തിലൊരു കേസ് രജിസ്റ്റർ ചെയ്തത് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.