മഹാകാണിക്കയുടെ അടുത്തേക്കു ഭക്തരെ കടത്തിവിടണമെന്നു സ്പെഷൽ കമ്മീഷണർ
Tuesday, November 20, 2018 2:02 AM IST
കൊച്ചി : സന്നിധാനത്തെ താഴെ തിരുമുറ്റത്തുള്ള മഹാകാണിക്കയുടെ അടുത്തേക്ക് ഭക്തരെ കടത്തിവിടാൻ പോലീസിനു നിർദേശം നൽകണമെന്നു വ്യക്തമാക്കി ശബരിമല സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നശേഷമുള്ള സ്ഥിതിഗതി വിശദമാക്കിയാണ് റിപ്പോർട്ട് നൽകിയത്. കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തുക, പന്പയിലെ ടോയ്‌ലറ്റ് ബ്ലോക്കുകൾ അറ്റകുറ്റപ്പണി നടത്തുക, പന്പയിലെ അന്നദാന മണ്ഡപത്തിന്‍റെ പണി പൂർത്തിയാക്കി അന്നദാനം തുടങ്ങുക എന്നീ വിഷയങ്ങളിൽ ദേവസ്വം ബോർഡിന് നിർദേശം നൽകണം. തിരുമുറ്റത്തെ പോലീസ് ബാരിക്കേഡും നിയന്ത്രണങ്ങളും നിമിത്തം അപ്പം, അരവണ കൗണ്ടറിലേക്ക് പോകാൻ മാത്രമേ സൗകര്യമുള്ളൂ. നടപ്പന്തലിൽ ഇരിക്കാൻ ഭക്തർക്ക് അനുവാദമില്ല. ഇതേക്കുറിച്ച് ഐജിയുമായി സംസാരിച്ചു. സന്നിധാനം പ്രത്യേക സുരക്ഷാ മേഖലയാണെന്നും വലിയ നടപ്പന്തൽ, താഴേ തിരുമുറ്റം എന്നിവിടങ്ങളിൽ നിയന്ത്രണമുണ്ടെന്നും ഐജി വ്യക്തമാക്കി.


നെയ്യഭിഷേകത്തിന് ടോക്കൺ എടുത്ത, ഇരുമുടിക്കെട്ടുള്ള അയ്യപ്പഭക്തരെ മാത്രമേ രാത്രി ഇവിടെ തങ്ങാൻ അനുവദിക്കൂവെന്നും വിശദീകരിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പി.കെ. ശശികല, എസ്.സി മോർച്ച നേതാവ് സുധീർ എന്നിവരെ അറസ്റ്റു ചെയ്ത വിവരവും ശബരിമല സ്പെഷ്ൽ കമ്മീഷണർ എം. മനോജ് നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.