3,861 പേരെ പിരിച്ചുവിട്ടു ; കെഎസ്ആർടിസി സർവീസുകൾ മുടങ്ങും
3,861 പേരെ പിരിച്ചുവിട്ടു ; കെഎസ്ആർടിസി സർവീസുകൾ മുടങ്ങും
Tuesday, December 18, 2018 2:12 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 3,861 എംപാനൽ കണ്ടക്ടർമാരെയും പിരിച്ചുവിട്ടു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു പിരിച്ചുവിടൽ. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്നും കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി എംപാനലുകാർക്ക് ഉറപ്പുനൽകി.

വർഷങ്ങൾ നീണ്ട സേവനത്തിനൊടുവിൽ കണ്ണീരോടെയാണ് ആയിരക്കണക്കിനു എംപാനൽ കണ്ടക്ടർമാർ ഇന്നലെ കോർപറേഷന്‍റെ പടിയിറങ്ങിയത്. ഹൈക്കോടതിയുടെ കർശന നിർദേശത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണു ജീവനക്കാർക്ക് പിരിച്ചുവിടൽ ഉത്തരവ് നൽകിയത്. ഇതോടൊപ്പം പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർക്കു നിയമന ശിപാർശയും അയച്ചു തുടങ്ങി.

ഇത്രയും കണ്ടക്ടർമാരുടെ സേവനം പെട്ടന്ന് ഇല്ലാതായതോടെ ഇന്നു മുതൽ സംസ്ഥാന വ്യാപകമായി ആയിരത്തിലേറെ സർവീസുകൾ മുടങ്ങും. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കുറേ ദിവസം താറുമാറാകും. പിഎസ്‌സി ഉത്തരവുമായി എത്തുന്ന പുതിയ ജീവനക്കാർ പരിശീലനത്തിനു ശേഷം ഡ്യൂട്ടി ആരംഭിക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. അതുവരെ കോർപറേഷന്‍റെ വരുമാനം ഗണ്യമായി കുറയുകയും ചെയ്യും. ശബരിമല സർവീസുകളെയും ഇതു സാരമായി ബാധിക്കും. നിലയ്ക്കൽ- പമ്പ റൂട്ടിലും നിരവധി സർവീസുകൾ മുടങ്ങും.

എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടുന്നത് കെഎസ്ആർടിസിയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍റെ പ്രതികരണം. കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് കോർപറേഷന്‍റെ ഇപ്പോഴത്തെ അവസ്ഥയിൽ ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കും.

നിരവധി സർവീസുകൾ മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. കോടതി നിർദേശത്തെത്തുടർന്നു പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും കോർപറേഷന്‍റെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഹൈക്കോടതിയുടേത് അന്തിമവിധിയല്ലെന്നാണ് താത്കാലിക ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് കോർപറേഷൻ എംഡി ടോമിൻ ജെ. തച്ചങ്കരി ഇന്നലെ പറഞ്ഞത്. എംപാനലുകാരെ പിരിച്ചുവിടാതിരിക്കാനാണു കോർപറേഷൻ ശ്രമിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. ഇതു താത്കാലിക നടപടിയാണ്. താത്കാലിക ജീവനക്കാർ നിരാശരാകരുതെന്നും അദ്ദേഹം പറഞ്ഞു.


കോടതി ഉത്തരവെന്നുപറഞ്ഞ് കെഎസ്ആർടിസി കൈ മലർത്തുമ്പോൾ മാനേജ്മെന്‍റ് കാര്യമായി കോടതിയിൽ വാദിച്ചില്ലെന്ന പരാതി ജീവനക്കാർക്കുണ്ട്. യൂണിയനുകളുടെ സഹായം തങ്ങൾക്കുണ്ടായില്ലെന്നും പിരിച്ചുവിടപ്പെട്ടവർ കുറ്റപ്പെടുത്തുന്നു.

എംപാനൽ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയെന്നും ഇതുമൂലം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാൻ വേണ്ട മുൻകരുതലെടുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. ജനങ്ങൾ ഒരു തരത്തിലും ബുദ്ധിമുട്ടരുതെന്നാണ് ആഗ്രഹിക്കുന്നത്. കോടതി വിധി വന്നതിനുശേഷം അത് നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ബന്ധപ്പെട്ട എല്ലാവർക്കും നോട്ടീസ് അയച്ചുകഴിഞ്ഞു.

കോടതി തന്നെ വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. അനുകൂലമായ കോടതി വിധി സമ്പാദിച്ചു താത്കാലിക ജീവനക്കാർ തിരിച്ചെത്തിയാൽ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

യൂണിറ്റുകളിൽ ഇന്നു പ്രകടനം, 21ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് എല്ലാ യൂണിറ്റുകളിലും പ്രതിഷേധ പ്രകടനം നടത്തും. ഇതിനു പുറമേ ഈ മാസം 21ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ഇന്നലെ ചേർന്ന സംയുക്ത തൊഴിലാളി യൂണിയൻ യോഗം തീരുമാനിച്ചു.

പിരിച്ചുവിട്ട തൊഴിലാളികളെയും തിരിച്ചെടുക്കുക, കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കുന്നതിനു സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് സി.കെ. ഹരികൃഷ്ണൻ (കെഎസ്ആർടിഇഎ), ആർ.ശശിധരൻ (കെഎസ്ടിഡബ്ല്യുയു), എം.ജി. രാഹുൽ (കെഎസ്ടിഇയു), ആർ.അയ്യപ്പൻ (കെഎസ്ടിഡിയു) എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.