ലെനിൻ രാജേന്ദ്രൻ അന്തരിച്ചു
ലെനിൻ രാജേന്ദ്രൻ അന്തരിച്ചു
Tuesday, January 15, 2019 1:15 AM IST
ചെന്നൈ: പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഒരു മാസം മുന്പ് കരൾ മാറ്റിവച്ചശേഷം രോഗം മൂർഛിക്കുകയായിരുന്നു.

പി.എ. ബക്കറിന്‍റെ സംവിധാന സഹായിയായി സിനിമ ലോകത്തെത്തിയ ലെനിൻ കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്ക് ജന്മം കൊടുത്ത സംവിധായകനാണ്. 1981ൽ പുറത്തിറങ്ങിയ വേനൽ എന്ന ചിത്രത്തിലൂടെയാണു സംവിധാന രംഗത്തേക്കു കടക്കുന്നത്. വചനം (1989), സ്വാതി തിരുനാൾ(1987), ദൈവത്തിന്‍റെ വികൃതികൾ (1992), മഴ(2000), കുലം, അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവയാണു പ്രധാന ചിത്രങ്ങൾ.

രഘുവരൻ-ശ്രീവിദ്യ ജോടി അഭിനയിച്ച ദൈവത്തിന്‍റെ വികൃതികൾ എന്ന ചിത്രത്തിലൂടെ 1992 ലെ മികച്ച ചിത്രം, സംവിധായകൻ, നിർമാതാവ് എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും "കുലം’ 1996 ലെ മികച്ച ജനപ്രിയ, കലാമൂല്യമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി. പി. ചന്ദ്രമതിയുടെ വെബ്സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ് രാത്രി മഴ. തിരുവനന്തപുരത്തെ ഉൗരൂട്ടന്പലത്ത് ജനിച്ച അദ്ദേഹം കോളജ് പഠന കാലത്ത് എസ്എഫ്ഐയുടെ സജീവപ്രവർത്തകനായിരുന്നു.


1985 ൽ ഇറങ്ങിയ ’മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി ഉപയോഗപ്പെടുത്തി. പത്തൊന്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാളിന്‍റെ ജീവചരിത്ര ചിത്രമായ "സ്വാതി തിരുനാൾ' എന്ന ചിത്രത്തിൽ ഇതു വളരെ പ്രകടമാണ്. കമലാ സുരയ്യയുടെ ’നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു ’മഴ’ എന്ന ചിത്രം.

ഒറ്റപ്പാലത്തുനിന്നു 1989ലും 1991നും സിപിഎം സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണനാണ് രണ്ടു തവണയും ലെനിൻ രാജേന്ദ്രനെ പരാജയപ്പെടുത്തിയത്. ഡോ. രമണിയാണു ഭാര്യ. മക്കൾ: ഡോ. പാർവതി, ഗൗതമൻ.

ഇന്നു രാവിലെ 4.15നുള്ള വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. കവടിയാർ പങ്കജ് കോളനിയിലെ വസതിയിൽ രാവിലെ പൊതുദർശനത്തിനു വയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.