സഭയുടെ ആത്മീയവും ആന്തരികവുമായ കാര്യങ്ങളിലേക്കു കടന്നുകയറാൻ നീക്കം: മാർ ആൻഡ്രൂസ് താഴത്ത്
സഭയുടെ ആത്മീയവും ആന്തരികവുമായ കാര്യങ്ങളിലേക്കു കടന്നുകയറാൻ നീക്കം: മാർ ആൻഡ്രൂസ് താഴത്ത്
Friday, February 15, 2019 1:33 AM IST
തൃശൂർ: ദ കേരള ചർച്ച് (പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ) ബിൽ 2019 എന്ന പേരിൽ കേരള സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന നിയമം ക്രൈസ്തവ സഭയുടെ ആന്തരികവും മതപരവുമായ കാര‍്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.

ക്രൈസ്തവ സഭയുടെ പള്ളികളും സ്ഥാപനങ്ങളും സംബന്ധിച്ച തർക്കം തീർക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കാനാണ് പുതിയ ബിൽ വഴി സർക്കാർ നീക്കമെന്നാണ് അറിയുന്നത്. എന്നാൽ, സഭയിലെ വസ്തുവകകളെക്കുറിച്ചു എന്തെങ്കിലും തർ‌ക്കം ഉണ്ടായാൽ പരിഹരിക്കാൻ നിലവിൽ രാജ്യത്തിന്‍റെ സിവിൽ നിയമവും കോടതികളും ഉണ്ട്. സഭയിലെ ആന്തരികമായ വിഷയത്തെക്കുറിച്ചുള്ള തർക്കമാണെങ്കിൽ പരിഹരിക്കാൻ കാനൻ നിയമവും ഉണ്ട്.


ഇവ നിലവിൽ ഉണ്ടായിരിക്കെ ക്രൈസ്തവർക്കു മാത്രമായി പുതിയ നിയമത്തിന്‍റെ ആവശ്യം എന്തെന്നു വ്യക്തമാകുന്നില്ല. ഇതു സഭയുടെ ആത്മീയകാര്യങ്ങളിലേക്കു കടന്നുകയറാനുള്ള ശ്രമവും ഭരണഘടനപരമായി ലഭിക്കുന്ന അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കവുമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിശദാംശങ്ങൾ ആഴത്തിൽ പഠിച്ചതിനുശേഷം കൂടുതലായി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.