വിവിപാറ്റിനെ വെറുതെ കുറ്റം പറഞ്ഞാൽ തടവും പിഴയും
വിവിപാറ്റിനെ വെറുതെ കുറ്റം  പറഞ്ഞാൽ തടവും പിഴയും
Sunday, March 17, 2019 1:44 AM IST
തിരുവനന്തപുരം: സമ്മതിദായകൻ രേഖപ്പെടുത്തിയ വോട്ടും വിവിപാറ്റ് സ്ലിപ്പിലെ വോട്ടുവിവരവും തമ്മിൽ വ്യത്യാസമുണ്ടെന്നു തെറ്റായി പരാതിപ്പെട്ടാൽ തടവും പിഴയും ശിക്ഷയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

തങ്ങളുടെ വോട്ട് കൃത്യമായാണോ രേഖപ്പെടുത്തിയതെന്നു സമ്മതിദായകന് ഉറപ്പുവരുത്താനാണു വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ടു രേഖപ്പെടുത്തുന്നതിനു പിന്നാലെ വിവിപാറ്റ് മെഷീനിൽ വോട്ടുവിവരം സംബന്ധിച്ച പ്രിന്‍റ് ചെയ്ത സ്ലിപ്പ് ചില്ലിനുള്ളിൽ വോട്ടർമാർക്കു കാണാനാവും.

ഏഴു സെക്കന്‍ഡാണ് ഇതു കാണാനുള്ള സമയം. തങ്ങൾ നൽകിയ വോട്ട് കൃത്യമായല്ല വിവിപാറ്റ് സ്ലിപ്പിൽ രേഖപ്പെടുത്തിയതെങ്കിൽ വോട്ടർക്ക് ഇതേക്കുറിച്ചു പ്രിസൈഡിംഗ് ഓഫീസറോടു പരാതിപ്പെടാം. ഇക്കാര്യം വ്യക്തമാക്കി വോട്ടർ സത്യവാങ്മൂലം നൽകണം. ഇതിനു ശേഷം വോട്ടർക്കു ടെസ്റ്റ് വോട്ട് രേഖപ്പെടുത്താം.


പ്രിസൈഡിംഗ് ഓഫീസറുടെ സാന്നിധ്യത്തിൽ ടെസ്റ്റ് വോട്ട് രേഖപ്പെടുത്തുന്പോൾ പരാതി ശരിയെന്നു തെളിഞ്ഞാൽ ഇതു റിട്ടേണിംഗ് ഓഫീസർക്കു റിപ്പോർട്ടു ചെയ്യുകയും വോട്ടെടുപ്പു നിർത്തിവയ്ക്കുകയും ചെയ്യും. പരാതി തെറ്റാണെന്നു തെളിഞ്ഞാൽ വോട്ടർക്ക് ആറു മാസം തടവോ ആയിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുകൂടിയോ ശിക്ഷയായി ലഭിക്കും. വിവിപാറ്റ് ഉപയോഗിക്കാൻ തുടങ്ങിയതു മുതൽ ഇതുവരെ ഇത്തരത്തിൽ ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.