കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ കല്ലേറ്; നിരവധി പേർക്കു പരിക്ക്
കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ കല്ലേറ്; നിരവധി പേർക്കു പരിക്ക്
Monday, April 22, 2019 1:07 AM IST
തിരുവല്ല: കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ കല്ലേറ്; പോലീസുകാർക്കും സ്ത്രീകളുമുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 4.15നായിരുന്നു സംഭവം.

കലാശകൊട്ടിനു വേണ്ടി തിരുവല്ല എസ്‌സിഎസ് ജംഗ്ഷൻ കേന്ദ്രീകരിച്ച് എൻഡിഎ, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ സംബന്ധിച്ചു തർക്കം ഉണ്ടാകുകയും തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലുകളും കുപ്പികളും എറിയുകയായിരുന്നു. കല്ലേറ് ശക്തമായതിനെത്തുടർന്നു എൻഡിഎ പ്രവർത്തകർ ചിതറി ഓടി. തുടർന്ന് കുരിശുകവല കേന്ദ്രീകരിച്ചു സംഘം ചേർന്നു തിരിച്ചു കല്ലെറിഞ്ഞു.

ഇതോടെ പോലീസ് ലാത്തിവീശി. ഇതിനിടയിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനമായി എത്തിയെങ്കിലും പോലീസ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. കല്ലേറിൽ 10 എൻഡിഎ പ്രവർത്തകർക്കും ആറ് എൽഡിഎഫ് പ്രവർത്തകർക്കും മൂന്നു പോലീസുകാർക്കും പരിക്കേറ്റു. ഇരുകൂട്ടരുടെയും നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു. ഒരു മണിക്കൂറോളം നഗരത്തിൽ ഭീകരാന്തരീക്ഷം ഉണ്ടായി.


തിരുവല്ല ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, സിഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും അന്പതോളം വരുന്ന സായുധ പോലീസ് സേനയുമെത്തി സംഘർഷാവസ്ഥ നിയന്ത്രിക്കുകയായിരുന്നു. ഇതോടെ എസ്‌സിഎസ് ജംഗ്ഷനിൽ എൽഡിഎഫ് പ്രവർത്തകർ ഒന്നിച്ച് മുദ്രാവാക്യം വിളി തുടർന്നു. വൈകുന്നേരം ആറിന് പ്രവർത്തകരോടെ പിരിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റവരെ പുഷ്പഗിരി മെഡിക്കൽ കോളജിലും, സർക്കാർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എൻഡിഎ പ്രവർത്തകർ തിരുവല്ല ആർഡിഒ ഓഫീസിലേക്കും യുഡിഎഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്കും മാർച്ചു നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.