2.03 കോടി വോട്ട് പെട്ടിയിൽ, പോളിംഗ് 77.68%
2.03 കോടി വോട്ട് പെട്ടിയിൽ, പോളിംഗ്  77.68%
Thursday, April 25, 2019 1:13 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പോളിംഗ് എന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പു തിയ കണക്ക്. കണ്ണൂർ മണ്ഡലത്തിലാണു കൂടിയ പോളിംഗ് രേഖപ്പെടുത്തിയത് 83.05 ശതമാനം. കുറവ് തിരുവനന്തപുരത്തും 73.45 ശതമാനം. മുഴുവൻ സർവീസ് വോട്ടും എത്താത്ത സാഹചര്യത്തിൽ ഇത് ഒഴിവാക്കിയുള്ള കണക്കാണിത്. 83,000 സർവീസ് വോട്ടാണ് സംസ്ഥാനത്തുള്ളത്.

കടുത്ത ത്രികോണ പോരാട്ടം നടന്ന പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 8.35 ശതമാനം കൂടുതൽ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ 66.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ ഇക്കുറി അത് 74.19 ശതമാനമായി ഉയർന്നു.

സംസ്ഥാനത്തു പുരുഷൻമാരെക്കാൾ 4.5 ശതമാനം കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തി. വടകരയിലാണ് കൂടുതൽ സ്ത്രീകൾ സമ്മതിദാനാവകാശം വിനിയോഗിച്ചത് 85.9 ശതമാനം.
എട്ടു മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനത്തിനു മുകളിലെത്തി. കണ്ണൂർ 83.05, വടകര 82.48, കോഴിക്കോട് 81.47, കാസർഗോഡ് 80.57, ചാലക്കുടി 80.44, ആലത്തൂർ 80.33, വയനാട് 80.31 എന്നിവയാണവ.

30 വർഷത്തിനിടയിലെ റിക്കാർഡ് പോളിംഗാണിതെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് നിലവിലെ റിക്കാർഡ് ശതമാനമായ 79.3 രേഖപ്പെടുത്തിയത്.


വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റി. വോട്ടെണ്ണൽ ദിനമായ മേയ് 23ന് ഇവ പുറത്തെടുക്കും. സംസ്ഥാനത്താകെ 63 ട്രാൻസ്ജെൻഡർ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. പത്തനംതിട്ടയിലും മാവേലിക്കരയിലും എല്ലാ ട്രാൻസ്ജെൻഡർ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരത്ത് 15 പേർ വോട്ട് ചെയ്തു.

എറണാകുളം മണ്ഡലത്തിലെ കളമശേരി 83-ാം നന്പർ പോളിംഗ് ബൂത്തിൽ റീപോളിംഗ് നടത്തും. മോക്ക് പോൾ നടത്തിയ വോട്ടുകൾ നീക്കം ചെയ്യാതെ വോട്ടെടുപ്പ് നടത്തിയതിനെ തുടർന്നാണിത്. 43 വോട്ടുകളുടെ വ്യത്യാസം രേഖപ്പെടുത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സംഭവം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും വീണ്ടും പോളിംഗ് നടത്താൻ അനുമതി ലഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തീയതി കമ്മീഷൻ തീരുമാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.