മോറട്ടോറിയത്തിൽ ഒത്തുകളിക്കുന്നു: ഇൻഫാം
Tuesday, June 25, 2019 12:01 AM IST
കോട്ടയം: കർഷക വായ്പാ മോറട്ടോറിയത്തിൽ കർഷകരെ വിഡ്ഢികളാക്കുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി.സെബാസ്റ്റ്യൻ ആരോപിച്ചു.

പ്രളയദുരന്തവും സാന്പത്തികത്തകർച്ചയും മൂലം പ്രതിസന്ധിയിലായ കർഷകരുടെ വായ്പകളിൽ മോറട്ടോറിയം നടപ്പിലാക്കുന്നതു റിസർവ് ബാങ്ക് നിഷേധിച്ചിരിക്കുന്പോൾ സംസ്ഥാന സർക്കാർ ഇതിനോടകം ഇറക്കിയ മോറട്ടോറിയം ഉത്തരവ് പ്രഹസനങ്ങളായി. സർക്കാർ നിരന്തരമിറക്കുന്ന ഉത്തരവുകൾക്കു യാതൊരു വിലയുമില്ലാതെ കർഷകർ വഞ്ചിക്കപ്പെടുകയും ബാങ്കുകൾ ജപ്തിനടപടി പ്രഖ്യാപിച്ചു കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്.

പ്രളയദുരന്തം മൂലവും കാർഷികത്തകർച്ച സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധിയും ഉദ്യോഗസ്ഥ പീഡനവും 30ലേറെ കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ടിട്ടും ഇതിനെ നിസാരവത്കരിക്കുന്ന സമീപനമാണ് കൃഷിവകുപ്പും സർക്കാരും സ്വീകരിച്ചിരിക്കുന്നത്. സർഫാസി ആക്ട് പ്രകാരം ബാങ്കുകൾ നടപടി തുടർന്നാൽ കർഷകർ കൃഷിഭൂമിയും പാർപ്പിടവും നഷ്ടപ്പെട്ടു തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകും.


നിലവിലുള്ള മോറട്ടോറിയത്തിലൂടെ വായ്പയെടുത്ത തുകയുടെ തിരിച്ചടവിന്‍റെ സമയപരിധിക്കു താത്കാലിക ആശ്വാസം ലഭിക്കുമെന്നല്ലാതെ കടമെടുത്ത തുകയിലോ പലിശയിലോ ബാങ്കുകൾ കുറവു നൽകില്ലെന്നുള്ളതു കർഷകരും തിരിച്ചറിയണം. ജീവനോപാധികളും ഇതര വരുമാനങ്ങളുമില്ലാത്ത പ്രളയദുരന്തമേഖലയിലെ ചെറുകിട കർഷകരുടെ കടബാധ്യതകൾ മറ്റു സംസ്ഥാനങ്ങളിലേതുപോലെ സംസ്ഥാനസർക്കാർ ഏറ്റെടുക്കാൻ തയാറാകാതെ ബാങ്കുകളെ പഴിചാരി ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടുന്നത് ഇരട്ടത്താപ്പാണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.