ജോസ് കെ. മാണിയുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തി
ജോസ് കെ. മാണിയുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തി
Tuesday, June 25, 2019 1:20 AM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് - എമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഡിഎഫ് നേതാക്കൾ ജോസ് കെ. മാണിയുമായി ചർച്ച നടത്തി. പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പാർട്ടിയിൽ പിളർപ്പ് ഉണ്ടാക്കരുതെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ. മുനീർ എന്നിവരാണു ജോസ് കെ. മാണിയുമായി ഇന്നലെ ചർച്ച നടത്തിയത്. കഴിഞ്ഞയാഴ്ച ഇവർ പി.ജെ. ജോസഫുമായും ചർച്ച നടത്തിയിരുന്നു.

സമവായസാധ്യത അടയ്ക്കരുതെന്ന സന്ദേശമാണു യുഡിഎഫ് നേതാക്കൾ ജോസ് കെ. മാണിക്കു നൽകിയത്. യോജിച്ചു പോകുന്നതിൽ വിരോധമില്ലെന്നു പറഞ്ഞ ജോസ് കെ. മാണി, ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടെടുത്തു.


പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാകുന്നത് ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. വൈകാതെ പാലായിൽ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസിൽ പിളർപ്പുണ്ടായാൽ അതു തെരഞ്ഞെടുപ്പു സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയും മുന്നണി നേതൃത്വത്തിനുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനു പിന്നാലെ സംസ്ഥാനത്തു രൂപപ്പെട്ട അനുകൂല രാഷ്‌ട്രീയ കാലാവസ്ഥ നഷ്ടപ്പെടുത്താൻ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ വഴിതെളിക്കരുതെന്ന ചിന്തയും നേതൃത്വത്തിനുണ്ട്.

ഇരുപക്ഷവുമായും കൂടിയാലോചന നടത്തിയെങ്കിലും ഇപ്പോഴും യുഡിഎഫ് നേതൃത്വം ഫോർമുലകളൊന്നും മുന്നോട്ടു വച്ചിട്ടില്ല. കൂടിയാലോചനകൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.