ഐക്യത്തിന് ആഹ്വാനവുമായി സീറോമലബാർ സ്ഥിരംസിനഡ്
Wednesday, July 17, 2019 1:01 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ പരിശുദ്ധ സിംഹാസനത്തിന്‍റെ തീരുമാനങ്ങൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളെയും സംഭവവികാസങ്ങളെയും വിശ്വാസത്തിന്‍റെയും അനുസരണത്തിന്‍റെയും ചൈതന്യത്തിൽ എല്ലാവരും സ്വീകരിക്കണമെന്നു സീറോമലബാർ സഭയുടെ സ്ഥിരംസിനഡ് ആഹ്വാനം ചെയ്തു. സഭയുടെ ഐക്യത്തിനും അച്ചടക്കത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കണമെന്നും കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ചേർന്ന സ്ഥിരം സിനഡ് ഓർമിപ്പിച്ചു.

മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം സ്ഥിരം സിനഡ് അംഗങ്ങളായ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് എന്നിവരും പങ്കെടുത്തു.

ഓഗസ്റ്റിൽ നടക്കുന്ന സീറോ മലബാർ മെത്രാന്മാരുടെ സിനഡ് വരെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളിൽ മേജർ ആർച്ച്ബിഷപ്പിനെ സഹായിക്കുന്നതിന് പരിശുദ്ധ സിംഹാസനം സ്ഥിരം സിനഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച്, മാർപാപ്പയുടെ തീരുമാനങ്ങൾ നടപ്പിലാക്കിയതിനു ശേഷമുള്ള അതിരൂപതയിലെ സ്ഥിതിഗതികൾ യോഗം വിശകലനം ചെയ്തു. 2019 ജനുവരിയിൽ നടന്ന സിനഡിന്‍റെ സമാപനത്തിൽ നൽകിയ സർക്കുലറിൽ പറഞ്ഞിരിക്കുന്ന അച്ചടക്ക നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണം. വിഭാഗീയത വളർത്തുന്ന നടപടികളിൽനിന്ന് എല്ലാ അതിരൂപതാംഗങ്ങളും വിട്ടുനിൽക്കണം.


പരസ്യപ്രസ്താവനകളും ഇടപെടലുകളും സഭയുടെ അച്ചടക്കത്തിന്‍റെ ചൈതന്യത്തിൽ ഒഴിവാക്കണം. ഓഗസ്റ്റിലെ സിനഡുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്ഥിരം സിനഡ് ചർച്ച ചെയ്തു.
റോമിൽ നിന്നു ലഭിച്ച നിർദേശമനുസരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളിൽ മേജർ ആർച്ച്ബിഷപ്പിനെ സഹായിക്കുന്നതിനു ജൂലൈ അഞ്ചിനു ചേർന്ന സ്ഥിരം സിനഡ് സമ്മേളനത്തിലും അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അതിരൂപതയുടെ കൂരിയ അംഗങ്ങളായ പ്രോട്ടോ സിഞ്ചെല്ലൂസ്, ചാൻസലർ, വൈസ് ചാൻസലർ, ഫിനാൻസ് ഓഫീസർ എന്നിവരുമായി സ്ഥിരം സിനഡ് അംഗങ്ങൾ ചർച്ച നടത്തി. സാന്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള അതിരൂപതയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ഈ സമ്മേളനത്തിൽ അതിരൂപതയുടെ മാസ കണക്കുകൾ സ്ഥിരം സിനഡ് പരിശോധിച്ച് അംഗീകരിച്ചു.

മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന അന്നത്തെ യോഗത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവരാണു പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.