ലൈഫ് പദ്ധതിയിൽ ഭരണപക്ഷ- പ്രതിപക്ഷ പോര്
ലൈഫ് പദ്ധതിയിൽ ഭരണപക്ഷ- പ്രതിപക്ഷ പോര്
Thursday, January 14, 2021 12:43 AM IST
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ടു യുഎഇ റെഡ്ക്രസന്‍റുമായി നടന്ന എല്ലാ ചർച്ചയിലും പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്, ഇതുമായി ബന്ധപ്പെട്ട കോടികളുടെ വീതം വയ്പു മാത്രം എങ്ങനെ അറിയാനികില്ലെന്നു പറയാനാകുമെന്നു പ്രതിപക്ഷം.

ലൈഫ് പദ്ധതിയിൽ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ളാറ്റ് അഴിമതിയിൽ സ്വർണക്കടത്തു കേസിലെ പ്രതികളും സർക്കാരും ചേർന്നു കോടികൾ തട്ടിയെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.

വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റ് പദ്ധതിയിലെ അഴിമതി സിബിഐക്ക് അന്വേഷിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ അതിനെ സ്വാഗതം ചെയ്യാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയ പ്രതിപക്ഷത്തെ അനിൽ അക്കര ചോദിച്ചു. സർക്കാരിന് അനുകൂലമായ കോടതി വിധിയാണെങ്കിൽ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. ലൈഫ് പദ്ധതിയെ പ്രതിപക്ഷം എതിർത്തിട്ടില്ല. സാധാരണക്കാരന്‍റെ പേരു പറഞ്ഞു ലൈഫ് പദ്ധതിയിൽ വന്ന കോടികൾ ആർത്തി മൂത്ത ചിലർ അഴിമതി നടത്തിയതിലാണ് അന്വേഷണം. യുഎഇ കോണ്‍സുലേറ്റിലെ ഖാലിദിനെ അന്വേഷണ ഏജൻസി ഇവിടെ കൊണ്ടു വന്നു ചോദ്യം ചെയ്യും. എവിടെവച്ചാണ് കോടികളുടെ കമ്മീഷൻ കൈമാറിയതെന്നും ചുവപ്പു ബോർഡ് വച്ച കാറിലാണോ ഇതു കൊണ്ടുപോയതെന്നതും അടക്കമുള്ള കാര്യങ്ങൾ ഖാലിദ് വെളിപ്പെടുത്തും. വിദേശ സഹായ നിയന്ത്രണച്ചട്ടം ലംഘിച്ച് നാലരക്കോടിയുടെ കമ്മീഷൻ ഇടപാട് ലൈഫ് ഫ്ളാറ്റ് ഇടപാടിൽ നടന്നെന്ന് ആദ്യം വെളിപ്പെടുത്തിയത് ധനമന്ത്രിയാണെന്നും അനിൽ അക്കര പറഞ്ഞു.


കേരളത്തിന്‍റെ മുഖ്യമന്ത്രിയെ പ്രതിപക്ഷം പേടിക്കുന്നതിനാലാണ് ആരോപണത്തിന്‍റെ കരിനിഴൽ പരത്തി സർക്കാരിനെ വേട്ടയാടാൻ ശ്രമിക്കുന്നതെന്നു മറുപടി പ്രസംഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ടു നിയമോപദേശം സർക്കാർ തേടിയിട്ടുണ്ട്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടു പോകും. കേന്ദ്ര ഏജൻസികളെ ആകെ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികളെ വേട്ടയാടാൻ ശ്രമിക്കുകയാണ്. ഇതുവരെ 8,835 കോടി രൂപ ചെലവഴിച്ച് ലൈഫ് പദ്ധതിയിൽ 2.57 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. അടുത്ത മാർച്ച് 31നകം 15,000 വീടുകൾ കൂടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.