വട്ടിയൂർക്കാവിലെ വീഴ്ച: കെപിസിസി സമിതി ഉന്നതനേതാക്കളുടെ പങ്കും അന്വേഷിക്കും
വട്ടിയൂർക്കാവിലെ വീഴ്ച: കെപിസിസി സമിതി ഉന്നതനേതാക്കളുടെ പങ്കും അന്വേഷിക്കും
Monday, April 12, 2021 1:44 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയമിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോണ്‍സണ്‍ ഏബ്രഹാം, സെക്രട്ടറിമാരായ എൽ.കെ. ശ്രീദേവി, സതീഷ് കൊച്ചുപറന്പിൽ എന്നിവരാണ് സമിതി അംഗങ്ങൾ.

വട്ടിയൂർക്കാവിലെ വീഴ്ചയിൽ നേതാക്കൾക്കുള്ള പങ്കും സമിതി അന്വേഷിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉന്നത നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതായും അട്ടിമറിയുണ്ടായോ എന്നത് അടക്കമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വട്ടിയൂർക്കാവിലേത് ഒറ്റപ്പെട്ട സംഭവമാണോയെന്നും പരിശോധിക്കും. പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഈ വിഷയത്തിൽ ഉണ്ടായത്. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് കെപിസിസി നടത്തുന്നത്. ഡിസിസി തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. അവരുടെ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ ഉൾപ്പെടുത്തി ഇനിയും മുന്നോട്ടു പോകാൻ സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.


ശനിയാഴ്ച വൈകുന്നേരമാണു താൻ തിരുവനന്തപുരത്തു മടങ്ങിയെത്തിയത്. തുടർന്നു നടത്തിയ പ്രാഥമിക പരിശോധനയിൽ ഗുരുതരമായ അട്ടിമറി നടന്നെന്ന ചില സൂചനകൾ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിനു നിർദേശം നൽകിയത്. സമിതി ഇന്ന് അന്വേഷണം തുടങ്ങും. റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായർ പിന്നീടു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിരാഭവനിലെത്തി കണ്ടു പരാതിപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.