എലത്തൂരിലെ കവര്‍ച്ച: കുറുവാസംഘത്തെ തിരിച്ചറിഞ്ഞു
എലത്തൂരിലെ കവര്‍ച്ച: കുറുവാസംഘത്തെ തിരിച്ചറിഞ്ഞു
Sunday, October 17, 2021 12:51 AM IST
കോഴിക്കോട്: ചെട്ടികുളത്ത് അര്‍ധരാത്രി വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്നതുള്‍പ്പെടെ രണ്ടു കേസുകള്‍ക്കു പിന്നില്‍ ആലത്തൂരില്‍ പിടിയിലായ കുറുവാസംഘം.

കോഴിക്കോട് തലക്കുളത്തൂര്‍ അന്നശേരി വേട്ടോട്ടു കുന്നുമ്മല്‍മീത്തല്‍ താമസക്കാരനായ പാണ്ഡ്യന്‍ (തങ്ക പാണ്ഡ്യൻ-47), തിരുപ്പുവനം വണ്ടാനഗര്‍ മാരിമുത്തു (ഐയ്യാറെട്ട്-50), തഞ്ചാവൂര്‍ ബൂധല്ലൂര്‍ അഖിലാണ്ഡേശ്വരിനഗര്‍ പാണ്ഡ്യന്‍ (സെല്‍വി പാണ്ഡ്യൻ-40) എന്നിവരാണ് മോഷണം നടത്തിയതെന്ന് ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യ പറഞ്ഞു.

പ്രതികളെ കോഴിക്കോട് എലത്തൂരിലെ കേസില്‍ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് ടൗണ്‍ അസി. കമ്മീഷണര്‍ ബിജുരാജും അറിയിച്ചു.

മൂന്നുമാസംമുമ്പാണ് വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചാസംഘം എലത്തൂരിലെ ചെട്ടികുളം കൊളായില്‍ ചന്ദ്രകാന്തത്തില്‍ വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. വീടിന്‍റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷണം നടന്നത്.


പുതിയങ്ങാടി പാലക്കടയിലെ കോഴിക്കല്‍ ശോഭിത്തിന്‍റെ വീടിന്‍റെ അടുക്കളവാതില്‍ തകര്‍ത്ത് സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നതും ഇവരാണ്. തലക്കുളത്തൂരില്‍ താമസക്കാരനായ എടക്കരയിലെ തങ്കപാണ്ഡ്യന്‍റെ‌ സഹായത്തോടെയാണ് എലത്തൂരില്‍ കവര്‍ച്ച നടത്തിയത്.

പാലോറ മലയില്‍ അര്‍ധരാത്രി കതകിനു മുട്ടി വീട്ടുകാരെ വിളിച്ചുണര്‍ത്തി കവര്‍ച്ചയ്ക്കു ശ്രമിച്ചതും ഇവരാണെന്നാണ് പോലീസ് സംശയിക്കുന്നത്. കവര്‍ച്ചയ്ക്കിരയായവരുടെ മൊഴിയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍നിന്ന് പോലീസ് കുറുവാസംഘമാണെന്ന നിഗമനത്തിലെത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പോലീസ് പരസ്യപ്പെടുത്തിയിരുന്നില്ല. അതിനിടെയാണ് ആലത്തൂര്‍ ഡിവൈഎസ്പി പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.