സംസ്ഥാനത്തു കോവിഡിന്‍റെ അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിർണായകം
സംസ്ഥാനത്തു കോവിഡിന്‍റെ അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിർണായകം
Thursday, January 20, 2022 1:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡിന്‍റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ചു. ഒന്നും രണ്ടും തരംഗത്തിൽനിന്നു വിഭിന്നമായി ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആരംഭത്തിൽത്തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്.

ഡെൽറ്റ വകഭേദത്തേക്കാൾ ആറിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. ഒമിക്രോണ്‍ ബാധിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും മണവും രുചിയും പോകുന്നില്ല.

സംസ്ഥാനം മൂന്നാം തരംഗത്തെ നേരിടുകയാണെന്നും അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അടുത്ത മൂന്നാഴ്ച ഏറെ നിർണായകമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ഒമിക്രോണിനു വ്യാപനശേഷി വളരെ കൂടുതലായതിനാൽ എൻ-95 മാസ്കോ ഡബിൾ മാസ്കോ ധരിക്കണം. ഡെൽറ്റ വൈറസിനെക്കാൾ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണാണു മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്.

ഒരു കാരണവശാലും കോവിഡ് വന്നുപോകട്ടെ എന്നു കരുതരുത്. കോവിഡിനെയും ഒമിക്രോണിനെയുംപറ്റി തെറ്റിദ്ധാരണ പരത്തുന്ന വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും: മന്ത്രി പറഞ്ഞു.


ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണം

ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽത്തന്നെ കഴിയണം. സ്ഥാപനങ്ങൾ ക്ലസ്റ്ററുകൾ ആകാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണം. ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അടിയന്തരമായി ബൂസ്റ്റർ ഡോസ് എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

1508 ആരോഗ്യപ്രവർത്തകർക്കാണ് അടുത്തിടെ കോവിഡ് ബാധിച്ചത്. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരലുകൾ പാടില്ല. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗികളുടെ കൂടെ കൂടുതൽ പേർ ആശുപത്രികളിൽ പോകരുത്. ഇ-സഞ്ജീവനി സേവനങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.