തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജയിച്ചശേഷം പാര്‍ട്ടിയിൽ ചേര്‍ന്നാല്‍ അയോഗ്യത: കോടതി
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജയിച്ചശേഷം പാര്‍ട്ടിയിൽ ചേര്‍ന്നാല്‍ അയോഗ്യത: കോടതി
Tuesday, October 4, 2022 1:27 AM IST
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചശേഷം ഏതെങ്കിലും പാര്‍ട്ടിയിലോ മുന്നണിയിലോ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗത്തെ അയോഗ്യമാക്കാമെന്ന് ഹൈക്കോടതി.

കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീബ ജോര്‍ജിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യയാക്കിയതു ശരിവച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

ഭരണഘടനാ തത്ത്വങ്ങളും ജനാധിപത്യ സംവിധാനവും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയിട്ടുള്ളതെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പിലും തെരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കൂറുമാറ്റ നിരോധന നിയമം ശക്തമായി നടപ്പാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കീരംപാറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഷീബ ജോര്‍ജ് മത്സരിച്ചു ജയിച്ചത്. ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്നു പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യപ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ചട്ടങ്ങളനുസരിച്ച് പഞ്ചായത്തില്‍ നല്‍കിയ ഡിക്‌ളറേഷനില്‍ ഇടതുപിന്തുണയുള്ള സ്വതന്ത്രയാണെന്നു വ്യക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി തയാറാക്കിയ അംഗങ്ങളുടെ രജിസ്റ്ററില്‍ ഇടതുമുന്നണിയിൽ അംഗമാണെന്നു പറഞ്ഞിരുന്നു. മാത്രമല്ല, ഇടതു പിന്തുണയോടെ വൈസ് പ്രസിഡന്‍റാവുകയും ചെയ്തു.


തുടര്‍ന്ന് ഷീബ ജോര്‍ജിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അംഗം മാമച്ചന്‍ ജോസഫ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തത്. ഇതു ചോദ്യം ചെയ്ത് ഷീബ ജോര്‍ജ് നല്‍കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.