വനംവകുപ്പ് വളഞ്ഞുവച്ച കടുവ അപ്രത്യക്ഷമായി
വനംവകുപ്പ് വളഞ്ഞുവച്ച കടുവ അപ്രത്യക്ഷമായി
Monday, March 18, 2024 2:49 AM IST
കേളകം (കണ്ണൂർ): അടയ്ക്കാത്തോട് കരിയം കാപ്പിൽ ജനവാസ മേഖലയിൽ വനംവകുപ്പ് വളഞ്ഞു വച്ച കടുവ അപ്രത്യക്ഷമായി. ഇന്നലെ രാവിലെ അടയ്ക്കാത്തോട് കടുവയെ കണ്ടുവെന്ന് പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് ചിറക്കുഴി ബാബുവിന്‍റെ കൃഷിയിടത്തിൽ കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം വളയുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

കടുവയെ പിടികൂടി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സണ്ണി ജോസഫ് എംഎൽഎ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ , ജില്ലാ കളക്ടർ, ഡിഎഫ്ഒ എന്നിവരെ ബന്ധപ്പെട്ടു. എന്നാൽ മയക്കുവെടി വയ്ക്കാൻ വിദഗ്ധരെ ലഭ്യമല്ല എന്ന വിശദീകരണമാണ് ആദ്യം ലഭിച്ച തെങ്കിലും പിന്നീട് വയനാട്ടിൽനിന്ന് മയക്കുവെടി വിദഗ്ധർ വൈകുന്നേരം അഞ്ചോടെ എത്തുമെന്ന അറിയിപ്പുണ്ടായി. കടുവയെ വലയിട്ടു പിടിക്കാമെന്ന നിർദേശം ഉയർന്നെങ്കിലും വനംവകുപ്പ് പ്രതികരിച്ചില്ല.


കടുവയെ കൊണ്ടുപോകുന്നതിനുള്ള കൂട് നാരങ്ങാത്തട്ടിലെ കൃഷിയിടത്തിൽ എത്തിച്ചുവെങ്കിലും മയക്കുവെടി വിദഗ്ധർ എത്തിയില്ല. ഇതോടെ കടുവയെ പിടിക്കാതെ വനംവകുപ്പ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. രാത്രിയായാൽ കടുവയെ പിടികൂടാൻ കഴിയാത്ത വിധം ദുഷ്കരമായ സ്ഥലത്താണ് കടുവയുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ജീവനോടെയോ അല്ലാതെയോ കടുവയെ പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന് ജനം ആവശ്യപ്പെട്ടു. വൈകുന്നേരം അഞ്ചരയോടെ വയനാട്ടിൽ നിന്നുള്ള മയക്കുവെടി സംഘം എത്തി. തുടർന്ന് കടുവ ഉണ്ട് എന്ന് സൂചനയുള്ള പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഡിഎഫ്ഒ എത്തി സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ കടുവ അലറിക്കൊണ്ട് ചാടിയതോടെ വനപാലകരും പോലീസും നാട്ടുകാരും ഓടി രക്ഷപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.