കാഞ്ഞിരവേലിയിൽ കൊലകൊന്പൻ വീണ്ടുമെത്തി
കാഞ്ഞിരവേലിയിൽ കൊലകൊന്പൻ വീണ്ടുമെത്തി
Monday, March 18, 2024 2:49 AM IST
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയില്‍ കൊലകൊല്ലി കാട്ടുകൊമ്പൻ വീണ്ടും ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. കാട്ടാന ആക്രമണത്തില്‍ കാഞ്ഞിരവേലിയിൽ ഇന്ദിര എന്ന വീട്ടമ്മ കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിടും മുമ്പ് കൊലകൊല്ലി കാട്ടുകൊമ്പൻ പ്രദേശത്ത് ഇതു രണ്ടാം തവണയാണ് എത്തുന്നത്.

പ്രദേശവാസികൾ പുറത്തിറങ്ങാനാകാത്ത വിധം ഭീതിയിലാണ്. ആളെ കൊല്ലി കാട്ടാന പ്രദേശത്ത് കൃഷിയിടങ്ങളില്‍ വിളയാടുകയാണ്. ഇതിനിടെ ആനയെ തുരത്താന്‍ നിയോഗിച്ച ആര്‍ആര്‍ടി പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്.

മാടകയില്‍ ശ്രീനിവാസന്‍, മായ്ക്കല്‍ രാജേഷ് എന്നിവരുടെ പുരയിടത്തില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ നൂറോളം ഏത്തവാഴകളാണ് ശനിയാഴ്ച ഒറ്റരാത്രി കൊണ്ട് നശിപ്പിച്ചത്. നാട്ടുകാരും ആര്‍ആര്‍ടി ദൗത്യസംഘവും ചേര്‍ന്നാണ് ആനയെ തുരത്തിയത്.


നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന പ്രദേശത്ത് വീട്ടമ്മയുടെ മരണശേഷം സ്ഥിരമായി ആര്‍ആര്‍ടിയെ വിന്യസിക്കുമെന്ന് മന്ത്രിതലത്തില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. ദിവസത്തില്‍ ഏതെങ്കിലും സമയത്ത് ദൗത്യസംഘം എത്തി നിരീക്ഷണം നടത്തി മടങ്ങുകയാണ് പതിവ്.
പ്രദേശത്ത് സ്ഥിരമായി പ്രത്യേകിച്ച് വൈകിട്ട് മുതല്‍ പുലര്‍ച്ചെവരെ നിരീക്ഷണം നടത്തി കൊമ്പനെ ഗ്രാമത്തിലേക്ക് ഇറങ്ങാതെ തുരത്തുന്നതിന് വേണ്ട ക്രമീകരണം നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ ഫെന്‍സിംഗ് സ്ഥാപിക്കുന്ന പണികള്‍ അടിയന്തരമായി നടത്തണം. ഈ മാസം ഫെൻസിംഗ് നിർമാണം ആരംഭിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.