മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു: ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ
മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു:  ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ
Monday, March 18, 2024 2:50 AM IST
തിരുവനന്തപുരം: രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി തിരുവവന്തപുരം ലത്തീൻ അതിരൂപത ദേശീയ ഉപവാസ പ്രാർഥനാദിനം ആചരിക്കും. 22ന് ഉപവാസ പ്രാർഥനാദിനമായി ആചരിക്കാൻ ഇന്ത്യൻ കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരുന്നു . ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയും പ്രാർഥനാദിനം ആചരിക്കുന്നത്. ഇതു സംബന്ധിച്ചുളള അതിരൂപതാ മെത്രാപോലീത്ത ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനം ഇന്നലെ പള്ളികളിൽ വായിച്ചു.

മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്‍റെയും ഭരണഘടനയുടെയും ബഹുസ്വര ധാർമികതയെ തകർക്കുകയാണെന്നും ഇടയലേഖനത്തിൽ വിവരിക്കുന്നു.


ഭരണ ഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരേ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറിയിരിക്കുകയും ചെയ്യുകയാണ്.

2014-ൽ ക്രൈസ്തവർക്കു നേരേ 147 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023-ൽ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ 687 ആയി. ഈ പശ്ചാത്തലത്തിൽ 22-ന് ലത്തീൻ തിരുവനന്തപുരം അതിരൂപതയിലും ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുന്നതായി ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.