കേരളം വഴി പുതുതായി ഒരു ട്രെയിൻ കൂടി
കേരളം വഴി പുതുതായി  ഒരു ട്രെയിൻ കൂടി
Monday, March 18, 2024 2:50 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കേരളം വഴി കടന്നുപോകുന്ന ഒരു പ്രതിവാര എക്സ്പ്രസ് ട്രെയിൻ കൂടി സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-രാമേശ്വരം-മംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവ ഓടുക. 16622 മംഗളൂരൂ-രാമേശ്വരം സർവീസ് ശനി രാത്രി 7.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഞായർ രാവിലെ 11.45 ന് രാമേശ്വരത്ത് എത്തും. 16621 രാമേശ്വരം-മംഗളുരൂ എക്സ്പ്രസ് ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കൾ രാവിലെ 5.50 ന് മംഗളൂരുവിൽ എത്തും.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 22 കോച്ചുകൾ ഉണ്ടാകും. അറ്റകുറ്റപ്പണികൾ മംഗളുരുവിലാണ് നടക്കുക. ഏറ്റവും അനുയോജ്യമായ ദിവസം മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ ബോർഡ് നൽകിയിട്ടുള്ള നിർദേശം. പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ അനുമതി നൽകിയതിനാൽ സർവീസ് ആരംഭിക്കാൻ സാങ്കേതിക തടസങ്ങൾ ഒന്നുമില്ല.


ഇതുകൂടാതെ മേട്ടുപ്പാളയം-തൂത്തുക്കുടി-മേട്ടുപ്പാളയം റൂട്ടിൽ ദ്വൈവാര എക്സ്പ്രസ് (16766/16765) ട്രെയിൻ ആരംഭിക്കാനും റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. രണ്ട് ട്രെയിനുകളും ഒരേ ദിവസം സർവീസ് ആരംഭിക്കുമെന്നാണ് സൂചന.

റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ രണ്ട് വണ്ടികളുടെയും യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉൾപ്പെടുത്തുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ സൂചിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.