ഡീൻ കുര്യാക്കോസ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി
ഡീൻ കുര്യാക്കോസ്  കോതമംഗലം  പോലീസ് സ്റ്റേഷനിൽ ഹാജരായി
Tuesday, March 19, 2024 1:54 AM IST
കോതമംഗലം: ഡീൻ കുര്യാക്കോസ് എംപി കോതമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രണത്തിൽ ഇന്ദിര രാമകൃഷ്ണൻ എന്ന വീട്ടമ്മ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലത്ത് വനംവകുപ്പിനും സർക്കാരിനുമെതിരേയുണ്ടായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയവരിലൊരാളാണു ഡീൻ കുര്യാക്കോസ് എംപി.

ഇതുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ ഡീൻ കുര്യാക്കോസ് എംപി പ്രതിയാണ്. മൃതദേഹം ആശുപത്രിയിൽ നിന്നെടുത്തു എന്ന കേസിലുൾപ്പെടെ എംപി പ്രതിയാണ്.

ഈ കേസുകളിൽ മൊഴി നൽകുന്നതിനാണ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ഡീൻ കുര്യാക്കോസ് ഹാജരായത്. ഇതിനായി പോലീസ് നോട്ടീസ് നൽകിയിരുന്നു. ഡീൻ കുര്യാക്കോസ് സ്റ്റേഷനിൽ ഹാജരാകുന്നതറിഞ്ഞ് നിരവധി നേതാക്കളും സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു.


ജനങ്ങളുടെ വികാരം ഏറ്റെടുത്താണു പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. പോലീസിന്‍റേത് കിരാത നടപടിയാണെന്നും വൈരാഗ്യബുദ്ധിയോടെയാണു പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എത്രമാത്രം ദ്രോഹിച്ചാലും ജനകീയവിഷയത്തിൽനിന്നു പിന്മാറില്ല. കാഞ്ഞിരവേലിയിലെ വന്യമൃഗശല്യം തടയാൻ സർക്കാർ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും എംപി പറഞ്ഞു.

പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തിരുന്നു. പ്രതികളായ നിരവധി നേതാക്കൾ ഇതിനകം അറസ്റ്റിലാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്. ഏതാനും പേർക്ക് മുൻകൂർ ജാമ്യവും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.