ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ 400 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ  400 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
Tuesday, March 19, 2024 2:19 AM IST
കോട്ടയം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരേയുള്ള സ്റ്റേ ഉത്തരവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും മൂലം നാനൂറിലധികം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കാനാകാതെ പെരുവഴിയില്‍.

കഴിഞ്ഞ ഫെബ്രുവരി 16നാണു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിനെതിരേ ഒരു വിഭാഗം അധ്യാപകര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ നടപടികള്‍ സ്റ്റേ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

സ്റ്റേ നീക്കാനായി സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തന്നെ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ട്രൈബ്യൂണല്‍ മാര്‍ച്ച് 13, 15 തീയതികളില്‍ കേസ് പരിഗണിച്ചെങ്കിലും വാദം കേള്‍ക്കാനായി ഏപ്രില്‍ എട്ടിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ കൂടുതല്‍ സങ്കീണമാകുകയും ചെയ്തു.

എവിടെയും ഹാജര്‍ പുസ്തകത്തില്‍ ഒപ്പുവയ്ക്കാന്‍ കഴിയാത്ത അധ്യാപകര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. ഇതിനിടയില്‍ പരീക്ഷാ ഡ്യൂട്ടികളും ചെയ്യേണ്ടിവരുന്നു. അടുത്ത മാസം പരീക്ഷാ മൂല്യനിര്‍ണയവും തെരഞ്ഞെടുപ്പു ജോലികളും ഏറ്റെടുക്കേണ്ടിവരും. 26നു പരീക്ഷ അവസാനിച്ചാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരു സ്റ്റേഷന്‍ ഈ അധ്യാപകര്‍ക്കില്ലാത്ത അവസ്ഥയാണ്.


എച്ച്എസ്എസ്ടിപി ട്രെയിനിംഗില്‍ പങ്കെടുത്തുകൊണ്ടിരുന്ന അധ്യാപകര്‍ക്കും കെഎസ്ആര്‍ ചട്ടം പാര്‍ട്ട് ഒന്ന് റൂള്‍ 125-138 അനുസരിച്ച് ജോയിനിംഗ് ടൈം എടുത്ത അധ്യാപകര്‍ക്കും സ്റ്റേ വന്നതുമൂലം പുതിയ സ്‌കൂളിൽ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

നാനൂറിലധികം അധ്യാപകര്‍ ഇത്തരത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അധ്യാപകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലും അവരുടെ പരിധിയിലെ ആര്‍ഡിഡി ഓഫീസിലും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടി സംബന്ധിച്ചും ഫെബ്രുവരി മാസത്തെ ശമ്പളം സംബന്ധിച്ചും ഡയറക്ടറേറ്റ് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.

കേസ് അനന്തമായി നീണ്ടു പോയാല്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയുമുണ്ട് അധ്യാപകര്‍ക്ക്. സര്‍വീസ് ബ്രേക്ക് ഉള്‍പ്പെടെയുള്ള ആശങ്കയും ചില അധ്യാപകര്‍ പങ്കുവയ്ക്കുന്നു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെടുമ്പോള്‍ വ്യക്തമായ ഒരു മറുപടിയും ലഭിക്കുന്നുമില്ല. കേസില്‍ നില്‍ക്കുന്ന പ്രശ്‌നമാണെന്ന് പറഞ്ഞു കൈമലര്‍ത്തുകയാണ് മേലധികാരികള്‍.പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.