ഗുരുവെന്ന നിലയിൽ വണങ്ങാൻ ഇനിയും ആഗ്രഹം: സുരേഷ് ഗോപി
ഗുരുവെന്ന നിലയിൽ  വണങ്ങാൻ ഇനിയും ആഗ്രഹം: സുരേഷ് ഗോപി
Tuesday, March 19, 2024 2:52 AM IST
തൃശൂർ: കലാമണ്ഡലം ഗോപിയാശാൻ ഗുരുതുല്യനാണെന്നും ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ടെന്നും തൃശൂർ ലോക്സഭാ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.

പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഗോപിയാശാനെ നേരിട്ടുകണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്‍റെ നടയിൽ വെറ്റിലയും അടയ്ക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാനു മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും.

ഗോപിയാശാനു പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. കാണാൻ കഴിയാത്തവർക്കായി ഇത്തരത്തിൽ മനസുകൊണ്ടു പൂജ അർപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാണ്ഡലം ഗോപിയുടെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയാറാക്കുന്നത്. ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്പിച്ചിട്ടില്ല. ഏല്പിക്കാനും ഉദ്ദേശിച്ചിട്ടില്ല. താൻ എല്ലാ കാര്യങ്ങളും ഏല്പിക്കുന്നതു ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്.


ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്‍റെ മകന്‍റെ പോസ്റ്റ് വായിച്ചിട്ടില്ല. മുന്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനു മുണ്ടും നേര്യതും നൽകി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.

ഗോപിയാശാന്‍റെ ഡോക്യുമെന്‍ററി ഞാനാണ് പ്രകാശനം ചെയ്തത്. മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസാണോ എന്നറിയില്ല. പ്രമുഖരായ കലാകാരന്മാർ മാത്രമല്ല, പ്രമുഖരായ വ്യക്തികളുമുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാർഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിന്‍റെ പേരിലാണ് ഇത്തരത്തിൽ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്.

ഗുരുതുല്യരായവരെയാണ് കാണുന്നത്. ഗോപിയാശാൻ ഗുരുതുല്യനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.