സിബിഐ അന്വേഷണം വൈകിപ്പിച്ചാൽ സമരത്തിനിറങ്ങും: പ്രതിപക്ഷ നേതാവ്
സിബിഐ അന്വേഷണം വൈകിപ്പിച്ചാൽ  സമരത്തിനിറങ്ങും: പ്രതിപക്ഷ നേതാവ്
Wednesday, March 27, 2024 12:45 AM IST
തിരുവനന്തപുരം: സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണോയെന്ന ഉത്കണ്ഠ സിദ്ധാർഥന്‍റെ പിതാവിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ആരോടും ആലോചിക്കാതെ 33 പേരുടെ സസ്പെൻഷനാണ് വിസി പിൻവലിച്ചത്. ഇത് സിപിഎം നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ്. കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ധാർഥന്‍റെ പിതാവ് നിയമ നടപടികളുമായി മുന്നോട്ടു പോയാൽ അതിന് ആവശ്യമായ പിന്തുണ നൽകും. സമരം ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിന് വേണ്ടിയും യുഡിഎഫും കോണ്‍ഗ്രസും രംഗത്തിറങ്ങും.


സിബിഐ അന്വേഷണത്തിന് ആവശ്യമായ നടപടിക്രമങ്ങൾ സർക്കാർ പൂർത്തിയാക്കിയിട്ടില്ല. സമരം ശക്തമാക്കിയതും തെരഞ്ഞെടുപ്പ് അടുത്തതുമാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

എന്നാൽ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമം തുടർന്നാൽ അതിനെതിരായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.