കോതമംഗലം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
കോതമംഗലം കൊലപാതകം:  അന്വേഷണത്തിന് പ്രത്യേക സംഘം
Wednesday, March 27, 2024 1:53 AM IST
കോതമംഗലം: കോതമംഗലം ചേലാട് വീട്ടമ്മയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘം. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണു പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവദിവസം കസ്റ്റഡിയിലെടുത്ത മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ (72) തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് വീടിനുള്ളില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. കഴുത്തറത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്ന മൃതദേഹത്തിനു സമീപം മഞ്ഞള്‍പ്പൊടി വിതറി അതിസമര്‍ത്ഥമായി തെളിവുകള്‍ നശിപ്പിച്ചാണു പ്രതി രക്ഷപ്പെട്ടത്.

കഴുത്തിന് ഇടതുവശത്തുണ്ടായ 13 സെന്‍റീമീറ്റര്‍ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


മൂര്‍ച്ചയേറിയ കത്തി പോലുള്ള ആയുധം കൊണ്ടാണു കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. വീടിനുള്ളില്‍നിന്നോ ചുറ്റുവട്ടത്തുനിന്നോ ആയുധങ്ങളോ മറ്റു വസ്തുക്കളോ കണ്ടെത്താനായില്ല.

സംഭവദിവസം ഉച്ചയ്ക്ക് വീടിനു സമീപത്തെ റോഡിലൂടെ സംശയാസ്പദ സാഹചര്യത്തില്‍ പോയ കാറിനെക്കുറിച്ചും റോഡിലൂടെ പോയ പഴയ തുണി വാങ്ങുന്ന നാടോടി സ്ത്രീകളുടെ സംഘത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകള്‍ ഫോറന്‍സിക് ലാബിലയച്ചു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും പോലിസിന്‍റെ തുടര്‍നീക്കങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.