റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ്‌ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ്‌ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Thursday, March 28, 2024 1:52 AM IST
പത്തനംതിട്ട: കാട്ടാനയുടെ മുമ്പില്‍പെട്ടപ്പോള്‍ രക്ഷപ്പെടാനായി ഓടി, പിന്നാലെ ആനയും. കല്‍ക്കെട്ടു ചാടി ഓടുന്നതിനിടെ വീണു, പിന്നാലെ എത്തിയ ആന ഒന്ന് ചവിട്ടി.

സ്ഥലത്തേക്ക് എത്തിയ വനപാലകരുടെ വെളിച്ചം കണ്ട് ഭയന്ന ആന പിന്‍മാറിയതിനാല്‍ ജീവന്‍ തിരികെ കിട്ടി. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് വടശേരിക്കര ബൗണ്ടറി ചെമ്പരത്തിമൂട്ടില്‍ മജീഷ് മനോഹരന് (42) ചൊവ്വാഴ്ച രാത്രിയിലെ സംഭവങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍തന്നെ ഭയമാണ്.

ജനവാസ മേഖലയാണ് വടശേരിക്കര ബൗണ്ടറി. കാട്ടാന എത്തിയതറിഞ്ഞ് പഞ്ചായത്ത് മെംബര്‍ ജോര്‍ജുകുട്ടി വാഴപ്പിള്ളേത്തും പ്രദേശവാസികളും കൂട്ടംകൂടി ബഹളംവച്ചും പടക്കം പൊട്ടിച്ചും റോഡില്‍ നില്‍ക്കുകയായിരുന്നു.

റോഡിനു താഴെ റബര്‍ത്തോട്ടത്തില്‍ ആന മരച്ചില്ലകള്‍ ഒടിക്കുന്നതു കേള്‍ക്കാമായിരുന്നു. ഇതിനിടെ മറുവശം വഴി തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടു നിന്നവരുടെ മുമ്പില്‍ ആന എത്തി. അവര്‍ ബഹളം വച്ച് ഓടിയതിനു പിന്നാലെ തങ്ങളും ചിതറിയോടിയെന്ന് മജീഷ് പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ ആന തന്‍റെ പിന്നില്‍.


കല്‍ക്കെട്ടിനു മുകളിലൂടെ റോഡിനു താഴേക്ക് എടുത്തു ചാടിയതിനൊപ്പം ആനയും. ചാട്ടത്തിനിടെ താഴെ വീണു. പിന്നാലെ എത്തിയ ആന ചവിട്ടാന്‍ ആഞ്ഞു. ഒരു ചവിട്ട് കിട്ടി. അപ്പോഴേക്കും റോഡിലെ ബഹളം കേട്ട് ആനയുടെ ശ്രദ്ധ മാറി. വനപാലകരുടെ വെളിച്ചം കണ്ട് ആന പിന്‍മാറുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവന്‍ തിരികെ കിട്ടിയതെന്ന് മജീഷ് പറഞ്ഞു.

താന്‍ റോഡിനു താഴെ വീണുകിടക്കുന്നത് ആരും കണ്ടിരുന്നില്ല. പിന്നീട് റോഡിലേക്കു ബദ്ധപ്പെട്ടു കയറിവരികയായിരുന്നു. പിന്നീടാണ് വനപാലകരും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലാക്കിയത്.

വാരിയെല്ലിനു ക്ഷതമേറ്റിട്ടുണ്ട്. ഒരു മാസത്തോളം ഒരേ കിടപ്പ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

നേരത്തേ വടശേരിക്കരയില്‍ സ്റ്റുഡിയോ നടത്തിവന്ന മജീഷിന് ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. ആനയെ കണ്ട് ഭയന്നോടുന്നതിനിടെ പനച്ചിക്കല്‍ രതീഷിനും വീണു പരിക്കേറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.