മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്‍റെ എക്‌സാലോജിക്കും അന്വേഷണപരിധിയില്‍
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്‍റെ എക്‌സാലോജിക്കും അന്വേഷണപരിധിയില്‍
Thursday, March 28, 2024 2:20 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും (ഇഡി). ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

ആരോപണത്തില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കേസിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എസ്എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്‍റെയും അന്വേഷണപരിധിയില്‍ വരും.

ഇഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വീണാ വിജയന്‍റെ ഐടി സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷന്‍സും കൊച്ചി ആസ്ഥാനമായുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സിഎംആര്‍എല്‍) നടത്തിയ സംശയാസ്പദമായ ഇടപാടുകളില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എല്‍, എക്‌സാലോജിക് സൊല്യൂഷന്‍സ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്ക്കെതിരേയാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത്.

സോഫ്റ്റ്‌വേര്‍ സൊല്യൂഷനുകള്‍ നല്‍കുന്നതിന്‍റെ മറവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ എക്‌സാലോജിക്കിനു നല്‍കിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു നിലവിലെ ഇഡി അന്വേഷണം. എക്‌സാലോജിക്കിനു നല്‍കിയ പണവുമായി ബന്ധപ്പെട്ട് ഇഡി ആദ്യം സിഎംആര്‍എല്ലില്‍നിന്ന് തെളിവുകള്‍ ശേഖരിക്കും. അന്വേഷണത്തിന്‍റെ ഭാഗമായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വൈകാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അന്വേഷണത്തിന്‍റെ അടുത്തഘട്ടത്തിലാകും വീണാ വിജയന്‍ അടക്കമുള്ളവരില്‍നിന്നു രേഖകള്‍ ആവശ്യപ്പെടുക. ഇതിനുശേഷമാകും ചോദ്യം ചെയ്യല്‍ നടപടികൾ. എക്‌സാലോജിക്കിനെതിരായ അന്വേഷണത്തിനുമുമ്പ് സിഎംആര്‍എല്ലില്‍നിന്നുള്ള വിവരങ്ങളും ഇഡി ശേഖരിക്കും.

മറ്റു രാഷ്‌ട്രീയനേതാക്കള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സിഎംആര്‍എല്ലില്‍നിന്നു പണം കൈപ്പറ്റിയവരെക്കുറിച്ചും ഇഡി അന്വേഷണത്തിനു സാധ്യതയുണ്ട്.


2019 ജനുവരിയില്‍ സിഎംആര്‍എൽ ഓഫീസിലും എംഡി ശശിധരന്‍ കര്‍ത്തയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വസതികളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് ഇന്‍കം ടാക്‌സ് ഇടക്കാല സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ന്യൂഡല്‍ഹി ബെഞ്ചിനു മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.

സിഎംആര്‍എല്‍ കണക്കുകള്‍ പെരുപ്പിച്ചു കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ലഭിക്കുന്നതിന് വീണയുമായി 2016ലാണ് കരാര്‍ ഒപ്പിട്ടതെന്ന് സിഎംആര്‍എല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സേവനത്തിനായി വീണയ്ക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപ വീതം നല്‍കിയിരുന്നു.

2017ല്‍ കമ്പനിക്ക് സോഫ്റ്റ്‌വേര്‍ പിന്തുണ നല്‍കുന്നതിനായി സിഎംആര്‍എല്‍ എക്‌സാലോജിക്കുമായി മറ്റൊരു കരാറില്‍ ഒപ്പുവച്ചു. ഈ സേവനത്തിനായി എക്‌സാലോജിക്കിന് പ്രതിമാസം മൂന്നു ലക്ഷം രൂപ വീതം ലഭിക്കുമെന്നായിരുന്നു കരാര്‍. ആദായനികുതി വകുപ്പിന്‍റെ അന്വേഷണത്തില്‍ വീണയില്‍നിന്നും എക്‌സാലോജിക്കില്‍നിന്നും ഇതുവരെ ഒരു സേവനവും ലഭിച്ചിട്ടില്ലെന്നാണ് സിഎംആര്‍എല്ലിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള വിവരം.


ബിജെപിക്കു വേണ്ടി ഇഡി കൂലിപ്പണി ചെയ്യുന്നു:എം.വി. ഗോവിന്ദൻ

കേരളത്തിൽ ഇഡി വരുന്നില്ലെന്നു എപ്പോഴും പറഞ്ഞു നടക്കുന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. സതീശനെ സമാധാനിപ്പിക്കാൻ വേണ്ടി കൂടിയാണ് ഇഡി വന്നത്. ഇതിലൊന്നും സിപിഎമ്മോ മുഖ്യമന്ത്രിയോ കുലുങ്ങില്ല.

ബിജെപിക്കു വേണ്ടി ഇഡി കൂലിപ്പണിയാണു ചെയ്യുന്നത്. രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി മാത്രമല്ല കള്ളപ്പണം ഉണ്ടാക്കാൻ കൂടിയാണു ഇഡിയെ ബിജെപി ഉപയോഗിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.