പക്ഷാഘാതരോഗിയെ ഭാര്യ ഉപേക്ഷിച്ചു; ഏറ്റെടുത്ത് ഹോപ്പ്
Thursday, March 28, 2024 11:51 PM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു പക്ഷാഘാത ചികിത്സ കഴിഞ്ഞ് ഡിസ്ചാർജായ ആളെ ഭാര്യ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉപേക്ഷിച്ചു. വാരം സ്വദേശി ചന്ദ്രനെ (55) യാണ് മെഡിക്കൽ കോളജിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിലാത്തറ ഹോപ്പ് അധികൃതർ ഇയാളെ ഏറ്റെടുത്ത് ഹോപ്പിലേക്കു മാറ്റി.

പക്ഷാഘാതത്തെത്തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചന്ദ്രനെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്നാണ് പരിയാരത്തെ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഇക്കഴിഞ്ഞ 25നു ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഭാര്യ എത്തിയാണ് ആശുപത്രിയിൽനിന്നു കൊണ്ടുപോയത്.

പരസഹായമില്ലാതെ നടക്കാൻപോലും കഴിയാത്ത ചന്ദ്രനെ ഭാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്നാണു പറയുന്നത്. അവശനിലയിൽ ഒരാളെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കണ്ടതിനെത്തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.


താൻ മയ്യിൽ വേളം സ്വദേശിയാണെന്നായിരുന്നു ചന്ദ്രൻ പോലീസിനോട് പറഞ്ഞത്. പോലീസ് വേളത്തെ വാർഡംഗവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരാളില്ലെന്ന് വ്യക്തമായി. പിന്നീടുള്ള അന്വേഷണത്തിൽ നേരത്തേ കണ്ണൂരിൽ ഓട്ടോ ഡ്രൈവറായിരുന്നുവെന്നും വാരത്ത് ഭാര്യയും മക്കളുമുണ്ടെന്നും കണ്ടെത്തി.

ഇവരുമായി ബന്ധപ്പെട്ടപ്പോൾ ഏറ്റെടുക്കാനാകില്ലെന്നാണ് അറിയിച്ചതെന്നു പോലീസ് പറഞ്ഞു. ഇതോടെ പോലീസും ജീവകാരുണ്യ പ്രവർത്തകരും പിലാത്തറ ഹോപ്പുമായി ബന്ധപ്പെട്ടു.

മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹൻ, ഷനിൽ പിലാത്തറ എന്നിവരെത്തി ചന്ദ്രനെ ഏറ്റെടുത്ത് ഹോപ്പിലേക്കു മാറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.