കഞ്ചാവു ചെടി കിട്ടി; പ്രതിയെ അറിയാതെ പോലീസ്
കഞ്ചാവു ചെടി കിട്ടി;  പ്രതിയെ അറിയാതെ പോലീസ്
Friday, March 29, 2024 12:51 AM IST
എരുമേലി: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ പ്രതിഷേധ സമരത്തിനിടെ നാട്ടുകാർ കണ്ടെടുത്തു നൽകിയ കഞ്ചാവ് ചെടി മണിമല പോലീസിന് കീറാമുട്ടിയായി മാറിയിരിക്കുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ആരാണെന്നറിയില്ല.

ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആണ് പ്രതികൾ എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറയുമ്പോൾ റേഞ്ച് ഓഫീസർ ആണ് പ്രതിയെന്ന സംശയം ഉന്നയിക്കുന്നു ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

ഇതോടൊപ്പം മറ്റൊരു സംശയം കൂടിയുണ്ട്. പ്രതിഷേധ സമരത്തിലുണ്ടായിരുന്ന ആരോ ആകാം ചെടി വച്ചതെന്നാണ് സംശയം.

ഉദ്യോഗസ്ഥർ ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് ചെടികൾ രഹസ്യമായി വളർത്തിയെന്ന് വനം വകുപ്പിന്‍റെ തന്നെ റേഞ്ച് ഓഫീസർ ആണ് വകുപ്പിലെ ഡിഎഫ്ഒയ്ക്കും ജില്ലാ പോലീസ്, എക്സൈസ് മേധാവിമാർക്കും റിപ്പോർട്ട് നൽകിയത്. ജീവനക്കാരെ പീഡിപ്പിക്കുന്നു എന്ന പരാതിയിൽ അന്വേഷണത്തിന് ശേഷം സ്ഥലം മാറ്റപ്പെട്ടപ്പോഴാണ് റേഞ്ച് ഓഫീസർ ഇങ്ങനെ റിപ്പോർട്ട് നൽകിയത് എന്നുള്ളത് തങ്ങളോടുള്ള പ്രതികാരമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. റിപ്പോർട്ടിൽ ഒരു വാച്ചർ നടത്തിയ കുറ്റസമ്മത മൊഴിയും ചെടികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.


എന്നാൽ ഇതേ വാച്ചർ പിന്നെ മൊഴി തിരുത്തി. ചിത്രങ്ങൾ കൃത്രിമമാണെന്ന വാദവും ഉയർന്നു. കഞ്ചാവ് ചെടികൾ ഓഫീസിൽ വളർത്തിയെന്ന് ഫോറസ്റ്റ് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ഫോൺ സംഭാഷണവും തെളിവായി റേഞ്ച് ഓഫീസർ ഹാജരാക്കിയപ്പോൾ ഇതും കൃത്രിമമാണെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മൊഴി നൽകിയതോടെ മൊത്തം ആശയക്കുഴപ്പത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.

വനം വകുപ്പിലെ അന്വേഷണം പൂർത്തിയാകുമ്പോൾ കഞ്ചാവ് ചെടികളുടെ ഉറവിടം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതോടെ പ്രതിയെ കണ്ടെത്താൻ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. അതുവരെ തെളിവായ കഞ്ചാവ് ചെടി സംരക്ഷിക്കേണ്ട നിലയിലാണ് പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.