വിരമിച്ച ദിവസം ഡോ. രമയ്ക്കെതിരേ പുതിയ കുറ്റപത്രം
വിരമിച്ച ദിവസം ഡോ. രമയ്ക്കെതിരേ പുതിയ കുറ്റപത്രം
Friday, March 29, 2024 12:51 AM IST
കാസർഗോഡ്: എസ്എഫ്ഐയുടെ അപ്രീതി പിടിച്ചുപറ്റിയതിനെത്തുടർന്ന് കാസർഗോഡ് ഗവ. കോളജിൽനിന്നു സ്ഥലം മാറ്റിയ മുൻ പ്രിൻസിപ്പൽ ഡോ.എം. രമയ്ക്ക് സർവീസിൽനിന്നു വിരമിച്ച ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ കുറ്റപത്രം.

2022ൽ കാസർഗോഡ് ഗവ. കോളജിൽ പ്രവേശനത്തിനായി അപേക്ഷ നല്കിയ ഒരു വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കുറ്റാരോപണം. നിയമവിരുദ്ധമായ നിബന്ധനകൾ ഉന്നയിച്ച് വിദ്യാർഥിനിയുടെ പ്രവേശനം തടയാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

നേരത്തേ മറ്റു പരാതികളിൽ ഡോ. രമയ്ക്കെതിരായി നൽകിയ കുറ്റപത്രം ഉൾപ്പെടെയുള്ള വകുപ്പുതല അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അധ്യാപികയുടെ പെൻഷൻ അനുകൂല്യങ്ങൾ ഏതു വിധേനയും തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആരോപണം ഉയർത്തിക്കൊണ്ടുവന്നതെന്നു സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ നേതാക്കൾ ആരോപിച്ചു. മഞ്ചേശ്വരം ഗവ.കോളജിലേക്കു സ്ഥലംമാറ്റപ്പെട്ട ഡോ. രമ ഇന്നലെയാണു സർവീസിൽനിന്നു വിരമിച്ചത്.


സ്ത്രീധനനിരോധന നിയമപ്രകാരവും റാഗിംഗ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കൾ നൽകുന്ന സത്യവാങ്മൂലം പ്രവേശനത്തിനു മുമ്പായി ഹാജരാക്കാനാണു വിദ്യാർഥിനിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് പ്രായപൂർത്തിയായ വിദ്യാർഥിനിയുടെ സ്വയംനിർണയാവകാശത്തെ ചോദ്യംചെയ്യുന്നതാണെന്നാണ് പരാതിക്കാരിയുടെ നിലപാട്.

കാസർഗോഡ് ഗവ. കോളജിൽ താത്കാലികമായി പ്രവേശനം നേടിയിരുന്ന വിദ്യാർഥിനി പിന്നീട് ഉയർന്ന ഓപ്ഷൻ പ്രകാരം തലശേരി ബ്രണ്ണൻ കോളജിൽ പ്രവേശനം നേടുകയും ചെയ്തിരുന്നു.

സിപിഎം സംഘടനയുമായി എതിർത്തുനിന്നതിന്‍റെ പേരിൽ കെടിയു വിസിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ഡോ.സിസാ തോമസിന് നേരേയുണ്ടായ പ്രതികാര നടപടികൾക്ക് സമാനമായാണ് ഡോ. രമയ്ക്കെതിരായ നടപടിയെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ നേതാക്കൾ പറഞ്ഞു.

സിസാ തോമസിനെതിരേ സർക്കാർ സുപ്രീംകോടതി വരെ അപ്പീൽ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.